SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.22 PM IST

ആടുജീവിതത്തിന്റെ ആത്മാവും നായകനുമായ നജീബിന് ഒരുദിവസം കിട്ടുന്ന ശമ്പളം എത്രയെന്ന് അറിയുമോ?

najeeb-adujeevitham

ഹരിപ്പാട് : ആറാട്ടുപുഴയിലെ നജീബിന്റെ ജീവിതകഥയായ ആടുജീവിതം സിനിമ ആയപ്പോൾ നാട് ഒന്നാകെ ആവേശത്തിൽ. തങ്ങളുടെ സുഹൃത്ത് അനുഭവിച്ച ജീവിതദുരിതങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ പലരുടെ കണ്ണുകൾ ഈറനണിഞ്ഞു. ആറാട്ടുപുഴയെന്ന തീരദേശഗ്രാമത്തിലെ പൊന്തുവള്ള തൊഴിലാളികളും നജീബിന്റെ സുഹൃത്തുക്കളുമായ ഷിബു മസ്താൻ, അബ്ദുൽ വാഹിദ്, താജുദ്ദീൻ, ഷാജു മസ്താൻ, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ ഇന്നലെ പണിക്ക് പോയത് ആടു ജീവിതത്തിൻറെ കഥാകൃത്ത് ബെന്യാമിൻ സമ്മാനിച്ച ടീഷർട്ടുമിട്ടായിരുന്നു.

najeeb

കഴിഞ്ഞദിവസം ഹരിപ്പാട് എത്തിയാണ് ടീഷർട്ട് ബെന്യാമിൻ നജീബിനെ ഏൽപ്പിച്ചത്. റിലീസ് ദിവസത്തിന്റെ സന്തോഷത്തിലാണ് തങ്ങൾ ധരിച്ചതെന്ന് അവർ പറഞ്ഞു. ഇത് ധരിച്ചുകൊണ്ട് സിനിമയ്ക്ക് പോകാനാണ് ഇവർ ആഗ്രഹിച്ചിരുന്നത്. നജീബിനൊപ്പം സിനിമയ്ക്ക് പോകാൻ ഇവർക്കും ക്ഷണം ഉണ്ടായിരുന്നു. നജീബിന്റെ പേരക്കുട്ടി കഴിഞ്ഞ ദിവസം മരിച്ചതിനെ തുടർന്നു സിനിമ കാണുന്ന തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ പിന്നണി പ്രവർത്തകരുടെ സ്നേഹാഭ്യർത്ഥന മാനിച്ചാണ് നജീബ് മാത്രം ആദ്യ ഷോ കാണാൻ പോയത്. വരുന്ന ഏതെങ്കിലും ദിവസങ്ങളിൽ ഒരുമിച്ചു പോയി സിനിമ കാണുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പ്രവാസജീവിതം അവസാനിപ്പിച്ചതിനുശേഷം ആണ് നിത്യജീവത്തിന് വക തേടി നജീബ് ഇവരോടൊപ്പം കൂടിയത്. 500 രൂപ പോലും കിട്ടാത്ത ദിവസങ്ങളാണ് അധികവും. വല്ലപ്പോഴുമേ നല്ല പണി കിട്ടുകയുള്ളൂ.ആടുജീവിതത്തിന്റെ പ്രശസ്തി തന്നെ തേടി എത്തിയിട്ടും നജീബ് തന്റെ സങ്കടം ആരോടും പങ്കുവെച്ചിട്ടില്ല. ഈ സിനിമയുടെ വിജയത്തിലൂടെ നജീബിന്റെ ജീവിതം മെച്ചപ്പെടണം എന്ന് ആഗ്രഹമാണ് സുഹൃത്തുക്കൾക്കുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAJEEB, ADUJEEVITHAM, MOVIE, REVIEW, REAL NAJEEB, PRITHVIRAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.