തിരുവനന്തപുരം : ക്രിസ്തുദേവന്റെ ഉയിർപ്പിന്റെ സ്മരണകളുമായി വിശ്വാസികൾ ഇന്നലെ ഈസ്റ്രർ ആഘോഷിച്ചു. പ്രത്യാശാ സന്ദേശങ്ങൾ പകർന്ന് ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടന്നു. ശനിയാഴ്ച സന്ധ്യയ്ക്ക് ആരംഭിച്ച പ്രാർത്ഥനകളും തിരുക്കർമ്മങ്ങളും ഞായർ പുലരും വരെ തുടർന്നു. ആബാലവൃദ്ധം വിശ്വാസികൾ പങ്കെടുത്ത ചടങ്ങുകൾക്കാണ് വിവിധ ദേവാലയങ്ങൾ സാക്ഷ്യം വഹിച്ചത്.
പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനും മാനവികത ഉയർത്തിപ്പിടിക്കാനും സാഹോദര്യം വളർത്താനും ഈസ്റ്റർ ദിനം കരുത്തു പകരട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു.സാഹോദര്യത്തിന്റെ സന്ദേശവുമായി ഗവർണർ തലസ്ഥാനത്തെ ദേവാലയങ്ങൾ സന്ദർശിച്ചു. പാളയം സെന്റ് ജോസഫ് മെട്രൊപൊളിറ്റൻ കത്തീഡ്രലും പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ സിറിയൻ പള്ളിയുമാണ് ഈസ്റ്റർ ദിനത്തിൽ ഗവർണർ സന്ദർശിച്ചത്. വൈദികരും വിശ്വാസികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യേശുദേവന്റെ പാദങ്ങളിൽ ഗവർണർ പുഷ്പങ്ങൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |