ലണ്ടൻ : ഇംഗ്ളണ്ടും ന്യൂസിലാൻഡും തമ്മിൽ നടന്ന 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങൾ അബദ്ധത്തിൽ ഇംഗ്ളണ്ടിന് ഒരു റൺസ് അധികമായി അനുവദിച്ചെന്ന് അന്ന് അമ്പയറായിരുന്ന മരായ്സ് എറാസ്മസിന്റെ വെളിപ്പെടുത്തൽ. ഐ.സി.സി. എലൈറ്റ് അമ്പയർ പാനലിൽ നിന്ന് അടുത്തിടെ വിരമിച്ച എറാസ്മസ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
വിവാദമായ ഫൈനൽ മത്സരത്തിൽ 50 ഓവറുകളിലും സൂപ്പർ ഓവറിലും ടൈ ആയതിനെത്തുടർന്ന് ബൗണ്ടറികളുടെ എണ്ണം നോക്കിയാണ് ഇംഗ്ളണ്ടിനെ കിരീടജേതാക്കളായി പ്രഖ്യാപിച്ചത്. ഇംഗ്ളണ്ടിന് ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന 50-ാം ഓവറിൽ അവർക്ക് ഓവർ ത്രോയിലൂടെ ആറ് റൺസ് അനുവദിച്ചത് തെറ്റായിപ്പോയെന്നാണ് എറാസ്മസ് പറയുന്നത്. ഓവർ ത്രോ ബൗണ്ടറിയിലെത്തുംമുന്നേ ബാറ്റർമാർ രണ്ടാം റൺ പൂർത്തിയാക്കാതിരുന്നത് ശ്രദ്ധയിൽ പെടാതെയാണ് താനും സഹ അമ്പയറായിരുന്ന കുമാർ ധർമ്മസേനയും ആറ് റൺസ് അനുവദിച്ചത്. പിറ്റേന്ന് രാവിലെ ധർമ്മസേനയാണ് ഇത് തന്റെ ശ്രദ്ധയിൽപെടുത്തിയത്.
ടൂർണമെന്റിൽ താൻ ഈയൊരു തെറ്റ് മാത്രമേ വരുത്തിയിട്ടുള്ളെന്ന് ദക്ഷിണാഫ്രിക്കക്കാരനായ എറാസ്മസ് അവകാശപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |