SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.23 AM IST

''പത്ത് പൈസ കട്ടുമുടിക്കേണ്ട ആവശ്യമില്ല, മോദിയുമായി നല്ല ബന്ധം''; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാദ്ധ്യതയെന്ന് മേജർ രവി

rajeev-chandrasekhar

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാദ്ധ്യതയെന്ന് നടനും സംവിധായകനും ബിജെപി അംഗവുമായ മേജർ രവി. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കേണ്ടത് തിരുവനന്തപുരത്തെ ഓരോ വോട്ടർമാരുടെയും കടമയാണ്. അദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്ത് വികസനത്തിന്റെ അത്ഭുതമായിരിക്കും ഉണ്ടാവുകയെന്നും മേജർ രവി കുറിച്ചു.

നരേന്ദ്ര മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിന്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടും. രാജീവ് ചന്ദ്രശേഖറിന് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് ഒരു വികസനവും നടന്നില്ല, അത് ആവർത്തിക്കണമോ, അതോ വികസനത്തിന്റെ പെരുമഴക്കാലം വരണമോ എന്നാണ് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കേണ്ടതെന്നും മേജർ രവി വിവരിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''രാജീവ് ചന്ദ്രശേഖർ ജയിക്കേണ്ടത് അനിവാര്യം
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കേണ്ടത് തിരുവനന്തപുരത്തെ ഓരോ വോട്ടർമാരുടെയും കടമയാണ്. അദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്ത് വികസനത്തിന്റെ അത്ഭുതമായിരിക്കും ഉണ്ടാവുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യ മുഴുവൻ നോക്കി കാണുന്നത്. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ രാജീവ് ചന്ദ്രശേഖറിനെയും വിജയിപ്പിച്ചയക്കണം. തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എം.പി വേണം. അത് രാജീവ് ചന്ദ്രശേഖറായാൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം രാജീവ് ചന്ദ്രശേഖർ നേരിട്ട് മോദിയിലെത്തിക്കും. മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിന്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടും.


കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്.
രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്ക്കുള്ള വോട്ടാണ്.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാധ്യതയാണ്. ജനങ്ങൾ വെറുക്കുന്നത് അഴിമതിയെയാണ്. രാജീവ് ചന്ദ്രശേഖറിന് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് ഒരു വികസനവും നടന്നില്ല, അത് ആവർത്തിക്കണമോ, അതോ വികസനത്തിന്റെ പെരുമഴക്കാലം വരണമോ എന്നാണ് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കേണ്ടത്''.

അതേസമയം, സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമർപ്പണം ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചു. സ്ഥാനാർത്ഥികളെല്ലാം ഉച്ചയ‌ോടെ പത്രികാസമർപ്പണം പൂർത്തിയാക്കി. കോൺഗ്രസിന്റെവയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. സഹോദരി പ്രിയങ്കാഗാന്ധിക്കൊപ്പം വൻ റാലിയ‌്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJEEV CHANDRA SEKHAR, MAJORRAVI, BJP, TRIVANDRUM, LOKSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.