കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം വടകര പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് ശക്തമായ ആയുധമാക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ, കൊല്ലപ്പെട്ട ഷെറിനൊപ്പം നിൽക്കുന്ന ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തും പാർട്ടി ബന്ധം ആരോപിച്ചുമാണിത്മ
വടകര പാർലമെന്റ് മണ്ഡലത്തിലെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് പാനൂർ.ടി.പി ചന്ദ്രശേഖരൻ വധം പ്രചാരണത്തിന് ഉപയോഗിക്കുന്ന യു.ഡി.എഫ് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ യുവാവിന്റെ മരണം ശക്തമായി ഉന്നയിക്കും
ആഞ്ഞടിച്ച്
ഷാഫി
പാനൂർ സ്‌ഫോടനത്തിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉന്നയിച്ചിരിക്കുന്നത്. പുരോഗമനം പ്രസംഗിക്കുമ്പോഴും സി.പി.എം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് പാനൂരിലെ സ്ഫോടനം. ഒരു തിരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് ഉപയോഗിക്കുന്നത്? എന്ത് കാര്യത്തിനാണ് ബോംബ് ഉണ്ടാക്കിയതെന്ന് സി.പി.എം. വ്യക്തമാക്കണം. കരുതലും സ്‌നേഹവും പോസ്റ്ററിലും ഫ്ളക്സിലും പോര- ഷാഫി പറഞ്ഞു.
പലരും ഫോട്ടോ
എടുക്കും;ശൈലജ
ഷെറിനൊപ്പമുള്ള ഫോട്ടോയെ സംബന്ധിച്ച ചോദ്യത്തിന് ,തന്റെ കൂടെ പലരും ഫോട്ടോയെടുക്കാറുണ്ടെന്നും ആവരുടെയൊന്നും പശ്ചാത്തലം നോക്കാറില്ലെന്നുമാണ് കെ.കെ.ശൈലജയുടെ വിശദീകരണം.സ്‌ഫോടനവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. എല്ലാ പാർട്ടിയിലും ശരിയല്ലാത്ത പ്രവണതയുള്ളവരുണ്ടാകും. സ്‌ഫോടനത്തിലെ പ്രതികളെല്ലാം മറ്റു പാർട്ടികൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നവരാണെന്നാണ് ലഭിക്കുന്ന സൂചനയെന്നും ശൈലജ പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |