കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലുളള ഡാലി എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് വാവ സുരേഷിനെ തേടി ഒരു കോൾ വന്നത്. ഇവിടെയുളള സെറ്റിൽമെന്റ് കോളനിയിലെ റബ്ബർ തോട്ടത്തിലെ കൈതച്ചെടി വളർന്നുനിൽക്കുന്ന തോട്ടിൽ നിന്നാണ് 13 അടിയും ഏകദേശം ഒമ്പത് കിലോഗ്രാം ഭാരവുമുളള പെൺ രാജവെമ്പാലയെ വാവ പിടികൂടിയത്. താൻ പിടിക്കുന്ന 236-ാമത്തെ രാജവെമ്പാലയാണെന്നും വാവ വെളിപ്പെടുത്തി.
വാവയും സംഘവും സ്ഥലത്തെത്തുമ്പോൾ നാട്ടുകാരും കുട്ടികളും തോടിന് സമീപത്തുണ്ടായിരുന്നു. പാമ്പിനെ പിടികൂടാൻ മൂക്കാൽ മണിക്കൂറോളം സമയമെടുക്കേണ്ടി വന്നു. നാട്ടുകാർ ഈ പരിസരത്ത് രാജവെമ്പാലയെ കാണുന്നത് ആദ്യ സംഭവമല്ലെന്നും രണ്ട് ദിവസങ്ങൾക്ക് മുൻപ് തോടിന് സമീപത്തുളള ഒരു വീട്ടിലെ കിണറ്റിൽ നിന്നും വനം വകുപ്പ് രാജവെമ്പാലയെ പിടികൂടിയെന്നും പറഞ്ഞു. ഫണം വിടർത്തി നിൽക്കുന്ന രാജവെമ്പാലയുടെ അടുത്തേക്ക് വാവയെത്തി അതിന്റെ വാലിൽ പിടിച്ച് മുകളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് പലതവണയായി കൈതച്ചെടിയുടെ ഇടയിലേക്ക് പോകാൻ ശ്രമിച്ചു.
ഒടുവിൽ പാമ്പിന്റെ പിറകിലായി വാവയെത്തി വാലിൽ പിടിച്ച് മുകളിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് ചാക്കിലേക്ക് രാജവെമ്പാലയെ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് പലതവണയായി വാവയുടെ നേർക്ക് ആഞ്ഞുകൊത്താനും ശ്രമിച്ചു. നീണ്ടശ്രമങ്ങൾക്കൊടുവിൽ വാവ രാജവെമ്പാലയെ ചാക്കിലേക്ക് കയറ്റുകയായിരുന്നു.കാണുക സ്‌നേക്മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |