കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. ആറു മാസം മുമ്പ് തന്നെ ബാലകൃഷ്ണൻ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നെന്നാണ് വിവരം.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ റിയാസ് മൗലവി കൊലപാതക കേസിലെ വിധി ഏറെ ചർച്ചയായിരുന്നു. മാർച്ച് 30 നാണ് കേസിൽ വിധി പറഞ്ഞത്. റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് അപ്പീൽ നൽകാൻ നടപടി എടുത്തത്. ഇതിനിടയിലാണ് ജഡ്ജിക്ക് ആലപ്പുഴയിലേക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.
സർക്കാർ അപ്പീലിൽ
നോട്ടീസ്
കൊച്ചി: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്ന സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ചു. പ്രതികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ വിചാരണക്കോടതിയിൽ സമർപ്പിക്കാനും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ആദ്യ മൂന്നു പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെയാണ് വെറുതേവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |