വാട്സാപ്പ് ഉപയോഗിക്കുന്നവർക്കുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്‌സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്നും 13ലേക്കാണ് മെറ്റ കുറച്ചത്. ഈ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യ പ്രവർത്തകരും ടെക്കികളും രംഗത്തെത്തിയിട്ടുണ്ട്.
ഈ പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ യൂണിയനിലും ഇന്നലെ മുതൽ നിലവിൽ വന്നു. പ്രായം 16ൽ നിന്നും 13ലേക്ക് കുറയ്‌ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടി. മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ദ്ധർ എന്നിവർ ഉന്നയിച്ച ആശങ്കകൾ മെറ്റ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധവുമുയർന്നിട്ടുണ്ട്. എന്നാൽ, ഭൂരിപക്ഷം രാജ്യങ്ങൾക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്‌സാപ്പിന്റെ നിലപാട്.
ഫോൺ ഉപയോഗിക്കാത്തപ്പോഴും വാട്സാപ്പ് കണ്ണും കാതും തുറന്നിരുന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായുള്ള ആരോപണങ്ങൾ നേരത്തേ ശക്തമായിരുന്നു. ഫോൺ വെറുതെ വച്ചാലും ചുറ്റുമുള്ള സംസാരങ്ങൾ ഒപ്പിയെടുക്കും. ഇടയ്‌ക്കിടെ സ്ക്രീൻ മിന്നിയണയുന്നത് പ്രത്യേക സെൻസറുകളിലൂടെ മൈക്രോഫോൺ വഴി നമ്മുടെ സംസാരം ചോർത്തലാണെന്ന് സൈബർ വിദഗ്ദ്ധർ പറഞ്ഞിരുന്നു.
കുറേനാൾ മുമ്പ് യുകെയിലെ എഞ്ചിനീയർ, താൻ ഉറങ്ങിക്കിടക്കുമ്പോൾ വാട്സാപ്പ് തന്റെ വിവരങ്ങൾ ചോർത്തിയതായി ട്വീറ്റ് ചെയ്തിരുന്നു. വാട്സാപ്പ് സുരക്ഷിതമല്ലെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഉൾപ്പെടെ അന്ന് ആരോപിച്ചു. നൂറുശതമാനം സ്വകാര്യത (എൻഡ് ടു എൻഡ് എൻക്രിപ്ഷൻ) വാഗ്ദാനം ചെയ്യുമ്പോഴും വാട്സാപ്പ് നമ്മുടെ ചിത്രങ്ങളും മെസേജുകളും ശേഖരിക്കുന്നുണ്ട്. ഇതിലൂടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കും. സമൂഹമാദ്ധ്യമങ്ങളിൽ നമുക്ക് രസിക്കുന്ന പരസ്യങ്ങൾ വരുത്തി വരുമാനം കൊയ്യുകയും ചെയ്യും.
വിൽക്കുന്നത് കോടികൾക്ക്
വാട്സാപ്പിന് പുറമേ, ഗൂഗിൾ, ഫെയ്സ് ബുക്ക് തുടങ്ങിയ കമ്പനികൾക്കും സ്വകാര്യത ഉറപ്പാക്കാനാകുന്നില്ല. ഗൂഗിളും ഫെയ്സ്ബുക്കും ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്പരം വിൽക്കുന്നത് കോടികൾക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |