SignIn
Kerala Kaumudi Online
Saturday, 27 July 2024 6.03 AM IST

@ ഫെബ്രുവരി കഴിഞ്ഞ് ഏപ്രിലായി വഴിയിൽ പഞ്ചറായി 'സിറ്റി സെെക്കിൾ'

cycle
സിറ്റി സെെക്കിൾ

@ആദ്യഘട്ടം തന്നെ താളം തെറ്റി

കോഴിക്കോട്: നഗര കാഴ്ചകളിലേക്കൊരു സൈക്കിൾ സവാരിയെന്ന ലക്ഷ്യവുമായി കോർപ്പറേഷൻ ആവിഷ്ക്കരിച്ച 'സിറ്റി സെെക്കിൾ' പാതിവഴിയിൽ പഞ്ചറായി !. 2022 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി 2024 ഫെബ്രുവരിയോടെ യാഥാർത്ഥ്യമാകുമെന്നായിരുന്നു കോർപറേഷന്റെ ഉറപ്പ്. എന്നാൽ ഏപ്രിലായിട്ടും പല വാർഡുകളിലും ഷെഡുകളുടെ നിർമ്മാണം പോലും പൂർത്തിയായില്ല. കരാറുകാരെ കിട്ടാത്തതും ചില വാർഡുകളിൽ ഷെഡ്ഡിനുള്ള സ്ഥലം കിട്ടാത്തതുമാണ് തിരിച്ചടിയായത്. ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സൈക്കിൾ ഷെഡുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചെലവൂർ, എരഞ്ഞിപ്പാലം, മാറാട്, നെയ്ത്തുകുളങ്ങര എന്നിവിടങ്ങളിൽ മാത്രമാണ് പദ്ധതി തുടങ്ങിയത്. മറ്റ് വാർഡുകളിലേക്കുള്ള 120 സെെക്കിളുകൾ കെെമാറിയെങ്കിലും ഷെഡ്ഡില്ലാത്തതിനാൽ അവ വാർഡുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.

ഓരോ ഷെഡ്ഡിലും 20 സൈക്കിളുകൾക്കാണ് സൗകര്യം ഒരുക്കേണ്ടത്. ഷെഡ്ഡിനോടു ചേർന്ന് അറ്റകുറ്റപ്പണിയ്ക്കുള്ള സജ്ജീകരണവും ഏർപ്പെടുത്തണം. ആദ്യഘട്ടം വിജയിക്കുകയാണെങ്കിൽ രണ്ടാംഘട്ടത്തിൽ 65 സൈക്കിൾ ഷെഡുകൾ പണിയാനായിരുന്നു തീരുമാനം.

എല്ലാവർക്കും നഗര സവാരിയ്ക്ക് സൈക്കിൾ ഉപയോഗിക്കാമെങ്കിലും പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയായിരുന്നു പദ്ധതിയ്ക്ക് തുടക്കമിട്ടത്. വാർഡുകളിൽ 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡ് നിർമ്മിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരോ വാർഡിലും കുടുംബശ്രീ അംഗത്തിനാണ് സെെക്കിൾ ഷെഡിന്റെ ചുമതല. പദ്ധതിയിൽ നിന്ന് കിട്ടുന്ന വരുമാനം പൂർണമായും അവർക്കുളളതാണ്. രാവിലെ ആറ് മുതൽ പത്ത് വരെയും വെെകീട്ട് നാല് മുതൽ ഏഴുവരെയും സെെക്കിൾ ഉപയോഗിക്കാം. പൊതു അവധിയുൾപ്പെടെ എല്ലാ ദിവസവും പ്രവർത്തിക്കും. ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15 രൂപ അധിക നിരക്കും നൽകണം. ഇതിനായി മൊബെെയിൽ ആപ്പും,ജി.പി.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ മലിനീകരണവും തിരക്കും കുറയ്ക്കാനും നഗരകാഴ്ചകൾ അടുത്തു കാണാനും നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സിറ്റി സൈക്കിൾ പദ്ധതി പ്രയോജനപ്പെടും.

''ഈ വർഷത്തോടെ സിറ്റി സെെക്കിൾ പൂർത്തികരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്''-

പി. ദിവാകരൻ,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കോർപ്പറേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.