പട്ടാമ്പി: പട്ടാമ്പിയിൽ റോഡരികിൽ കാങ്ങാട്ടുപടി സ്വദേശി പ്രിവിയയുടെ(30) മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയത് തൃത്താല ആലൂർ സ്വദേശി സന്തോഷാണെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളും മരിച്ചു.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നേരത്തെ മറ്റൊരാളെ വിവാഹം ചെയ്ത പ്രിവിയ ഈ ബന്ധം വേർപെടുത്തിയ ശേഷമാണ് സന്തോഷുമായി അടുപ്പത്തിലായത്. തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പ്രിവിയയെ നിർബന്ധിച്ചിരുന്നു. എന്നാൽ പ്രിവിയ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണം.
വിഷു ദിവസം രാവിലെയാണ് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് പ്രിവിയയുടെ ജഡം കണ്ടെത്തിയത്. ഹോണ്ട ഡിയോ സ്‌കൂട്ടർ ജഡത്തിന് സമീപത്തായി നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വീട്ടിൽ നിന്നും വെള്ളിയാങ്കല്ല് പാലം വഴിയാണ് പ്രിവിയ ജോലിക്കായി പട്ടാമ്പിയിലേക്ക് വന്നത്. വയലിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |