മാവേലിക്കര: നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം നിലച്ചിട്ട് നാലാം ദിനം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം. കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മറ്റി വാട്ടർ അതോറിട്ടി അസി.എക്സിസിക്യൂട്ടീവ് എൻജിനിയറെ തടഞ്ഞുവെച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ആരംഭിച്ച സമരം 7 മണിയോടെ അവസാനിച്ചു. ടാങ്കറിൽ നഗരസഭയിലെ 28 വാർഡുകളിലും കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡുകളിൽ ആദ്യഘട്ടത്തിലും തുടർന്ന് മറ്റ് വാർഡുകളിലും കുടിവെള്ളം വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.ഓവർഹെഡ് ടാങ്കിൽ നിന്നുള്ള ജലവിതരണ പൈപ്പിന് തകരാർ സംഭവിച്ചതാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണം. തകരാർ പരിഹരിച്ച് ഉടൻ തന്നെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.ആർ.മുരളീധരൻ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, കെ.ഗോപൻ, അജിത്ത് കണ്ടിയൂർ, തോമസ് സി.കുറ്റിശേരില്‍, മാത്യു കണ്ടത്തിൽ, ജസ്റ്റിൻസൺ പാട്രിക്, ബിനു കല്ലുമല എൻ.മോഹൻദാസ്, സജീവ് പ്രായിക്കര, മനസ് രാജൻ, റജി കുഴിപ്പറമ്പിൽ, പി.പി.ജോൺ, ജയ്സസൺ, തോമസ് ജോൺ, ഉണ്ണികൃഷ്ണൻ നായർ, അശോകൻ, ജസി മോൾ, ലീലാമ്മ ഉണ്ണി, അശോക് പ്രായിക്കര, ബോബൻ ഹാരൂക്ക് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |