പീരുമേട്: കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിന്റെ പരിസര പ്രദേശങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. കൊട്ടാര പരിസരം വനത്തിനു സമാനമായി കാട് വളർന്ന് കിടക്കുകയാണ്. ഇതിന്റെ മറവിലാണ് സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നത് . ലഹരി മാഫിയാ സംഘങ്ങൾ ഉൾപ്പെടെ ഇവിടെ വിഹരിക്കുന്നതായാണ് പരാതി ഉയരുന്നത് . കുട്ടിക്കാനും അമ്മച്ചി കൊട്ടാരത്തിലേക്ക് കടന്നുചെല്ലുന്ന പാതയുടെ വശങ്ങളിലും കൊട്ടാരത്തിന്റെ പരിസര പ്രദേശങ്ങളുമാണ് ഇവരുടെ താവളം.
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് ഇവിടെ മദ്യപരുടെ അഴിഞ്ഞാട്ടം. യുവാക്കൾ ഉൾപ്പെടെയുള്ളവർ ചെറു വാഹനങ്ങളിലാണ് ഇവിടെ എത്തുന്നത്. പ്രദേശത്തിനു പുറത്ത് നിന്നുള്ളവരാണ് ഇവിടെ എത്തുന്നത്. ഇവർ ടൗണിൽ നിന്നും ദൂരെ മാറി ആളൊഴിഞ്ഞ സ്ഥലമായതിനാൽ ജനങ്ങളുടെ ശ്രദ്ധ ഇവിടെ ഉണ്ടാകുന്നില്ല. രാത്രി സമയങ്ങളിൽ വെളിച്ചവും ഇവിടെ ഇല്ല. കൊട്ടാരം കാണാൻ നിരവധി പേർ ജില്ലക്ക് അകത്ത് നിന്നും പുറത്തു നിന്നും ഇവിടെ എത്തുന്നുണ്ട്. ഇവർക്കെല്ലാം കൊട്ടാരപരിസരത്തെ കാടും പടർപ്പും മദ്യപശല്യവും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് .സാമൂഹ്യ വിരുദ്ധരുടെ സാന്നിദ്ധ്യം പരിഹരിക്കാൻ പൊലീസിന്റെ ശ്രദ്ധ ഇവിട ഉണ്ടാകണമെന്ന ആവശ്യവും ഏറെ ശക്തമാണ്.
കൊട്ടാരം
വേനൽക്കാല വസതി
റാണി പാർവ്വതി ഭായിയുടെ വേനൽക്കാല വസതിയായിരുന്നു ഈ കൊട്ടാരം. വർഷങ്ങൾക്ക് മുൻപ് ഇതു സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങി. ചില സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനം ടൗണിൽ നിന്നും600 മീറ്റർ ദൂരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |