കോഴിക്കോട്: എരവട്ടൂർ കുട്ടോത്ത് ശ്രീ തേക്കിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദാരുചിത്രണ ശൈലിയിൽ മുകപ്പ് തയ്യാറാക്കിയ മാനസ ആത്മവിശ്വാസത്തിലാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഏറെ പ്രശംസയും പ്രോത്സാഹനവും ലഭിച്ചു. ഇനിയുമേറേ ക്ഷേത്രങ്ങളിൽ തന്റെ കലാവിരുത് പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ പത്തൊമ്പതുകാരി.
ചിത്രകാരനായ അച്ഛൻ വഴിയാണ് മാനസയ്ക്ക് ക്ഷേത്രത്തിന്റെ മുകപ്പ് തയ്യാറാക്കാനുള്ള അവസരം ലഭിച്ചത്.
സ്ത്രീകൾ അധികം കടന്നുവന്നിട്ടില്ലാത്ത മേഖലയിലെ അവസരം വെല്ലുവിളിയായി തന്നെ മാനസ ഏറ്റെടുത്തു. രണ്ട് വർഷത്തോളമായി ക്ഷേത്രങ്ങളുടെ ശെെലിയിൽ ദെെവീകരൂപങ്ങൾകൊണ്ട് ചുമർചത്രങ്ങൾ ചെയ്യുന്നതിനാൽ ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ സ്വന്തം നാടായതിനാൽ ലഭിച്ച പിന്തുണയും കരുത്തായി. ക്ഷേത്രത്തിന്റെ ഉന്നതിയിലായി മരത്തിൽ കൊത്തിയെടുത്ത ഭയാനക കിംപുരുഷൻ രൂപം വരച്ചു. ""ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ? ഈ ചോദ്യം പതിവുപോലെ മാനസയെയും തേടിയെത്തിയിരുന്നു. അതെല്ലാെം കരുത്താക്കി തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് മാനസ എസ്.
ക്ഷേത്ര ശിൽപ്പങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നതിൽ അച്ഛൻ കെ. സുരേഷ് കുമാറാണ് ഗുരു. മേപ്പയ്യൂരിനടുത്ത് കുട്ടോത്താണ് സ്വദേശം. ചെറുപ്പകാലം മുതൽ ചിത്രരചനകളിൽ ഏർപ്പെട്ടിരുന്നു. എട്ടാം ക്ളാസ് മുതൽ അച്ഛന്റെ ശിഷ്യണത്തിൽ ചിത്രകലകൾ അഭ്യസിച്ചുതുടങ്ങി. സ്കൂൾ കാലഘട്ടത്തിൽ മോണോആക്ട് , സോഫ്റ്റ്ബോൾ , യോഗ എന്നിവയിലും പ്രാവീണ്യം നേടി. മേക്കപ്പ് ആർട്ടിറ്രായി കലോത്സവ വേദികളിലും പോയിട്ടുണ്ട്.
ചിത്രകലകളോടുള്ള മകളുടെ അടങ്ങാത്ത ആഗ്രഹം കണ്ടാണ് സുരേഷ് കുമാർ മാനസയെ കൂടെകൂട്ടാറുള്ളത്. അമ്മയും അനിയത്തിയുമാണ് അച്ഛനും ചിത്രങ്ങളുമാണ് മാനസിയുടെ ലോകം.
""ചുമർചിത്രങ്ങളെക്കുറിച്ചുള്ള അനുഭവജ്ഞാനം തനിക്കില്ളെന്ന് അച്ഛനറിയാം. എന്നെക്കൊണ്ട് അതിന് കഴിയുമെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. അതാണ് ഏറ്റവും വലിയ ഊർജവും ""
മാനസ.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |