പീരുമേട്: പഞ്ചായത്തിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വർദ്ധിച്ചു. ഒരു മാസത്തിനുള്ളിൽ നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നിലവിൽ ആറുപേർ ചികിത്സയിലുണ്ട്. താലൂക്കിന് പുറത്ത് ചികിത്സ തേടിയ രോഗികളുമുണ്ട്. ഇവരുടെ എണ്ണം ലഭ്യമല്ല. ഓരോ ദിവസവും പനി ബാധിച്ച് പീരുമേട് താലൂക്കാ ശുപത്രിയിൽചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്.ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ രോഗം ഉണ്ടാകാൻ സാദ്ധ്യതയുള്ള കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിച്ചു. വീടുകളിലും പാമ്പനാർ മാർക്കറ്റ്, പരിസര പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണവും നടത്തി . പാമ്പനാർ മാർക്കറ്റിലും, സമീപ പ്രദേശങ്ങളിലേക്കും ആരോഗ്യ പ്രവർത്തകരുടെപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു..
വീടുകളുടെയും വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും, കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, അഴക്ക് വെള്ളം കെട്ടി കിടന്ന് കൊതുകുകൾ വളരാനവസരം ഉണ്ടാകാതിരിക്കുക. എന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യ പ്രവർത്തകർ പ്രവർത്തനം ഏകോപിപ്പിച്ചിട്ടുള്ളത്. വെള്ളം ശേഖരിക്കാനുള്ളവലിയ ടാങ്കുകളിലും, പാത്രങ്ങളും മൂടി ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൊതുകു നശിപ്പിക്കുന്നതിന് പാമ്പനാർ മാർക്കറ്റിൽ ഫോഗിങ്ങ് നടത്തി.
ചികിൽസയിലുള്ളവർ
കുമളി പഞ്ചായത്തിൽ 1, ഏപ്പാറ ഒന്ന് , പീരുമേട് പഞ്ചായത്തിൽ ലക്ഷ്മി കോവിൽ 2 , പീരുമേട്. 2,പാമ്പനാർ ഒന്ന്. എന്നിങ്ങനെയാണ് താലൂക്കാശുപത്രിയിയിൽ ചികിത്സയിലുളളവരുടെ കണക്കുകൾ. പാമ്പനാർ ടൗണിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |