കായംകുളം: കൊറ്റുകുളങ്ങരയിലുള്ള വർണ്ണം സ്റ്റുഡിയോയിൽ അതിക്രമിച്ചുകയറി ഉടമയായ സലിമിനെ മർദ്ദിച്ച കേസിലെ പ്രതി ഗുജറാത്തിൽ നിന്ന് പിടിയിലായി. കൊല്ലം ശങ്കരമംഗലത്ത് ചാമക്കാല കിഴക്കതിൽ വീട്ടിൽ നിന്ന് പട്ടത്താനം മുറിയിൽ കൊല്ലശ്ശേരിൽ വീട്ടിൽ താമസിച്ചു വരുന്ന കുമാർ (36) ആണ് അറസ്റ്റിലായത്. ഇയാൾ ഗുജറാത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. കായംകുളം ഡിവൈ.എസ്.പി.അജയ്‌നഥിന്റെ നിർദ്ദേശപ്രകാരം കായംകുളം സി.ഐ. സുധീറിന്റെ മേൽനോട്ടത്തിൽ എസ്.ഐ.വിനോദ്, പൊലീസുദ്യോഗസ്ഥരായ വിശാൽ, ദീപക് വാസുദേവൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |