കഴുതയെ പമ്പരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കുന്നവരാണ് പൊതുവേ മലയാളികൾ. തൊട്ടയൽപക്കമായ തമിഴ്നാട്ടിൽ വിവിധ ഉപയോഗങ്ങൾക്കായി പോറ്റുമ്പോഴും ഇവിടെ കഴുത അത്ര പ്രിയപ്പെട്ട മൃഗമായിട്ടില്ല. എന്നാൽ കഴുതപ്പാലിന് വലിയ ഡിമാൻഡാണ്. അതിനാൽ തന്നെ പശുവിൻ പാലിനെക്കാൾ ഇരട്ടി വിലയാണ് കഴുതപ്പാലിന്. ഗുജറാത്തിൽ കഴുത ഫാം നടത്തുന്ന യുവാവ് ഒരു മാസം രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് സമ്പാദിക്കുന്നത്.
ഗുജറാത്തിലെ പടാൻ ജില്ലയിൽ താമസിക്കുന്ന സോളങ്കി എന്ന യുവാവാണ് 42 കഴുതകളുടെ ഫാം സ്ഥാപിച്ചത്. സർക്കാർ ജോലി അന്വേഷിച്ച് നടന്ന സോളങ്കിന് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. എന്നാൽ തന്റെ ശമ്പളം കൊണ്ട് കുടുംബത്തിലെ ചെലവുകൾ വഹിക്കാൻ കഴിയാതെ വന്നതോടെയാണ് കഴുത വളർത്താൽ എന്ന ബിസിനസിലേക്ക് കടന്നത്. എട്ട് മാസം മുൻപാണ് ഫാം സ്ഥാപിച്ചത്. 22 ലക്ഷം മുടക്കി 20 കഴുതകളുമായാണ് ഫാം തുടങ്ങിയതെന്ന് സോളങ്കി പറയുന്നു.
തുടക്കത്തിൽ കഴുതപ്പാല് വിറ്റ് പോയിരുന്നില്ല. പതുക്കെ ദക്ഷിണേന്ത്യയിലെ വിവിധ കമ്പനികൾ കഴുതപ്പാലിനായി എത്തി തുടങ്ങി. കർണാടക, കേരളം തുടങ്ങിയ ജില്ലകളിലേക്കും പാൽ കയറ്റുമതി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നിരവധി കോസ്‌മെറ്റിക് കമ്പനികളും കഴുതപ്പാലിനായി ഫാമിൽ എത്തുന്നുണ്ട്. ലിറ്ററിന് 5,000 രൂപ മുതൽ 7,000 രൂപ വരെ ലഭിക്കുമെന്നാണ് സോളങ്കി പറയുന്നത്. പാല് ഉണക്കി പൊടിച്ച രൂപത്തിലും വിൽപന നടത്താൻ കഴിയും. കിലോയ്ക്ക് ഇതിന് ലക്ഷങ്ങളാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |