തൃശൂർ : ജില്ല ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമായതായി തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. നാളെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. പോളിംഗിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങൾ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലാണ്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങൾ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലും, കയ്പ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുമാണ്.
2319 പോളിംഗ് ബൂത്തുകൾ
26,67,221 വോട്ടർമാർ
തൃശൂർ മണ്ഡലത്തിൽ 14,83,055 വോട്ടർമാർ
എല്ലാ പോളിംഗ് ബൂത്തിലും വെബ്കാസ്റ്റിംഗ്
48 പ്രശ്‌നബാധിത ബൂത്തുകൾ
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖ
11,160 പോളിംഗ് ഉദ്യോഗസ്ഥർ
13 നിയോജക മണ്ഡലങ്ങളിലായി റിസർവ് ഉൾപ്പെടെ 11,160 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 2790 പ്രിസൈഡിംഗ് ഓഫീസർമാരും, 2790 ഒന്നാം പോളിംഗ് ഓഫീസർമാരും, 5580 രണ്ടും, മൂന്നും വിഭാഗ പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു.
5000ൽ അധികം പൊലീസുകാർ
സുരക്ഷിതമായ പോളിംഗ് ഉറപ്പ് വരുത്തുന്നതിന് അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. തൃശൂർ സിറ്റി ഏകദേശം 3000, റൂറൽ 2,445 ജീവനക്കാരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |