SignIn
Kerala Kaumudi Online
Saturday, 17 August 2024 8.15 AM IST

കൊക്കൊ കുരു വേർതിരിക്കാൻ യന്ത്രം

coco

  • പേറ്റന്റ് നേടി കാർഷിക സർവകലാശാല

തൃശൂർ: കൊക്കോ കായയുടെ തോട് പൊട്ടിച്ച് കുരു വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റന്റ് നേടി കാർഷിക സർവകലാശാല. തവനൂർ കാർഷിക എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകരായ ഡോ.രാജേഷ് ജി.കെ, വി.ശ്രീകാന്ത്, ശാന്തി മരിയ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് യന്ത്രം വികസിപ്പിച്ചത്. വെട്ടുകത്തിയോ തടിക്കഷണമോ ഉപയോഗിച്ച് തല്ലിയാണ് സാധാരണ കുരു വേർതിരിക്കാറ്. ഇതുമൂലം കൊക്കോ കുരുവിന് കേടും പറ്റിയിരുന്നു. സമയക്കൂടുതലും അദ്ധ്വാനവും വേണം. ഈ ജോലി എളുപ്പത്തിലാക്കുന്ന യന്ത്രത്തിൽ കൊക്കോ പൊളിക്കാനും കുരു വേർതിരിക്കാനും പ്രത്യേകം ഭാഗങ്ങളുണ്ട്.

പുറന്തോട് പൊട്ടിക്കുന്ന ഭാഗത്ത് അര കുതിരശക്തി കൊണ്ട് പ്രവർത്തിക്കുന്ന രണ്ട് ജോഡി റോളറുണ്ട്. ഇതിൽ രണ്ടു റോളറുകൾ വിപരീത ദിശയിൽ കറങ്ങും. മറ്റു രണ്ടെണ്ണം നിശ്ചിത സ്ഥാനങ്ങളിൽ ഉറപ്പിച്ചു വച്ചിരിക്കുകയാണ്. കൊക്കോയെ റോളറുകളുടെ ഇടയിലേക്ക് കടത്തിവിട്ടാണ് പുറംതോട് പൊട്ടിക്കുന്നത്. വ്യത്യസ്ത അകലങ്ങളിൽ ക്രമീകരിച്ചിട്ടുള്ള റോളറുകളുടെ ഇടയിലൂടെ കായ കടന്നുപോകുന്നതിനാൽ വലിപ്പ വ്യത്യാസമില്ലാതെ എല്ലാ കായയുടെയും പുറംതോട് പൊട്ടിക്കാം. പൊട്ടിയ പുറംതോടിൽ നിന്നും കൊക്കോ കുരുക്കൾ വേർതിരിക്കാൻ സിലിണ്ടർ ആകൃതിയിലുള്ള രണ്ട് അരിപ്പകളാണ് ഉപയോഗിക്കുന്നത്.

മണിക്കൂറിൽ 1000 കുരു വേർതിരിക്കാം

പത്ത് മിനിറ്റിൽ ഒരു ക്വിന്റൽ കൊക്കോ കായയുടെ കുരു വേർതിരിക്കാം. മണിക്കൂറിൽ ഏകദേശം ആയിരം കൊക്കോ കായ്കൾ ഇങ്ങനെ സംസ്‌കരിക്കാനാകും. കേടുപാടുകൾക്കുള്ള സാദ്ധ്യത ഒരു ശതമാനത്തിൽ താഴെ. യന്ത്രത്തിന്റെ വില ഏകദേശം 30,000 രൂപ.

അദ്ധ്വാനവും സമയവും ലഘൂകരിക്കുന്ന യന്ത്രം ചെറുകിട ഇടത്തരം കർഷകർക്കും സംരംഭകർക്കും ഏറെ പ്രയോജനപ്രദമാണ്.


ഡോ.രാജേഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COCO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.