കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കാസർകോട് ചെർക്കള ഗവ. സ്കൂളിലെ 113-ാം ബൂത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലിംലീഗ് നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഇവരുടെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്ന 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ഉത്തരവ്.
കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയായിരുന്നു. മൂസ്ലിംലീഗ്, യൂത്ത്‌ലീഗ് നേതാക്കളായ ബി.എ. ഷരീഫ്, ബി. ഫൈസൽ, ബി.എ. ജാഫർ, നൗഷാദ്, സഹദ് റഹ‌്മാൻ എന്നിവരാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |