SignIn
Kerala Kaumudi Online
Monday, 01 July 2024 1.40 AM IST

ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം ആചരിച്ചു സ്മരണകളിൽ രക്തതാരകമായി ടി.പി

2
ടി.പി ചന്ദ്രശേഖരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ആർ. എം.പി.ഐയുടെ നേതൃത്വത്തിൽ വെള്ളികുളങ്ങരയിൽ നടന്ന പ്രകടനം

വടകര: പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ടി.പി.ചന്ദ്രശേഖരനോടുള്ള യുദ്ധം സി.പി.എം അവസാനിപ്പിച്ചിട്ടില്ലെന്നതിൻ്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പിൽ വടകരയിൽ കണ്ടതെന്ന് കെ.സി.ഉമേഷ് ബാബു പറഞ്ഞു. ഓർക്കാട്ടേരിയിൽ ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ ഉത്തരേന്ത്യയിൽ പോലും പയറ്റാത്ത വർഗീയതയാണ് സി.പി.എം വടകരയിൽ നടത്തിയത്. വ്യാജ പ്രചാരണം കൊണ്ട് ജയിക്കാനാവില്ലെന്ന തിരിച്ചറിവ് സി.പി.എമ്മിന് വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ടി.കെ സിബി അദ്ധ്യക്ഷത വഹിച്ചു. എൻ.വേണു, ടി.എൽ .സന്തോഷ്, കെ.എസ്. ഹരിഹരൻ, കെ.കെ. രമ എം.എൽ.എ, അഡ്വ. കുമാരൻകുട്ടി, എ.കെ ബാബു, ടി.പി. മിനിക, കെ.കെ .വിമല എന്നിവർ പ്രസംഗിച്ചു. രാവിലെ നെല്ലാച്ചേരിയിലെ ടി.പി സ്മൃതിമണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എൻ.വേണു പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ പതാകയുയർത്തി. വി.കെ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകിട്ട് വെള്ളികുളങ്ങരയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.