പത്തനംതിട്ട : മഴ പെയ്യാനും കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും പത്തനംതിട്ട സലഫി മസ്ജിദ് അങ്കണത്തിൽ പ്രത്യേക നമസ്കാരവും പ്രാർത്ഥനയും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ ഇന്നലെ രാവിലെ ഏഴിന് പള്ളിമുറ്റത്ത് ഒത്തുചേർന്നാണ് അരമണിക്കൂറോളം പ്രാർത്ഥിച്ചത്. ചീഫ് ഇമാം റഷീദ് മൗലവി നേതൃത്വം നൽകി. സമൂഹത്തിന് ആശ്വാസമായി മഴ ലഭിക്കുന്നതിന് പ്രവാചകനോട് പ്രാർത്ഥിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥ ചിത്രകലാ പുരസ്കാരം
രതീഷ് പന്തളത്തിന്
കൊല്ലം: കലാ- സാംസ്കാരിക സംഘടനയായ സിദ്ധാർത്ഥ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ചിത്രകലാ പുരസ്കാരത്തിന് രതീഷ് പന്തളം അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ബുദ്ധപ്രതിമയും അടങ്ങുന്നതാണ് പുരസ്കാരം. കലാ രംഗത്തെ പ്രത്യേക സംഭാവനയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം 'ലോഗോ’ ഡിസൈനറും യാത്രികനുമായ ബിന്നി യു.എം. നീരാവിൽ അർഹനായി. 10000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബുദ്ധപൗർണമി ആഘോഷങ്ങളുടെ ഭാഗമായി 23ന് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൊവിഡിനുശേഷം നിറുത്തിവച്ചിരുന്ന ചിത്രപ്രദർശനം ആഗസ്റ്റിൽ പുനരാരംഭിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ജൂറി അംഗം വേണു കോതേരിൽ എന്നിവർ അറിയിച്ചു.
കന്നുകാലികൾക്ക്
നഷ്ടപരിഹാരം തുച്ഛം
തിരുവനന്തപുരം: ഉഷ്ണതരംഗത്താലടക്കം ജീവഹാനി സംഭവിക്കുന്ന കന്നുകാലികളുടെ ഉടമകളായ ക്ഷീര കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം തുച്ഛം. തുക ഉയർത്തണമെന്ന മൃഗസംരക്ഷണ, ക്ഷീരവകുപ്പുകളുടെ നിർദ്ദേശത്തിൽ ധനവകുപ്പ് രണ്ടുവർഷമായി തീരുമാനമെടുത്തില്ല. സാമ്പത്തിക പ്രതിസന്ധിയാണ് തടസം. പശുക്കൾക്ക് 37,500 രൂപ, കിടാരികൾക്ക് 20,000 രൂപ, ആട്, പന്നി എന്നിവയ്ക്ക് 4,000 രൂപയുമാക്കി ഉയർത്തണമെന്നാണ് നിർദ്ദേശം. ഫെബ്രുവരി മുതൽ ഏപ്രിൽവരെ കൊടുംചൂടിൽ ചത്തത് 315 കന്നുകാലികളാണ്. 20 കന്നുകുട്ടികൾ, 9 എരുമകൾ, 10 ആടുകൾ, 5 ആട്ടിൻകുട്ടികൾ, 168 കോഴികളും ചത്തു. ഏറ്റവും കൂടുതൽ പശുക്കളുടെ മരണം സംഭവിച്ചത് ആലപ്പുഴയിൽ- 69 എണ്ണം. കൊല്ലത്ത്- 53. ആലപ്പുഴയിൽ 98ഉം മലപ്പുറത്ത് 70 കോഴികളും ചത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |