കൊച്ചി: അക്കാഡമിക് തീരുമാനങ്ങളിൽ ദുരുദ്ദേശ്യം ഇല്ലെങ്കിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. യു.ജി.സി നെറ്റ് പരീക്ഷയ്ക്കെതിരെയുള്ള ഹർജി തള്ളിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
2020, 2021ൽ നെറ്റ് എഴുതിയ വാമനപുരം സ്വദേശി ബി.എസ്. സിന്ധു അടക്കമുള്ളവരാണ് ഹജിക്കാർ. ചോദ്യങ്ങളും ഉത്തരസൂചികയുമായി പൊരുത്തക്കേടുണ്ടെന്ന ഇവരുടെ പരാതി പരിശോധിക്കാൻ നാഷണൽ ടെസ്റ്റിംഗ് അതോറിറ്റിയോട് നിർദ്ദേശിച്ചിരുന്നു. അതോറിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു. ആരോപിക്കപ്പെട്ട കാര്യങ്ങൾ പരീക്ഷാഫലത്തെ ബാധിക്കില്ലെന്നായിരുന്നു സമിതി റിപ്പോർട്ട്. ഇതിനെതിരേ ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഉത്തരസൂചിക പൂർണമായും അക്കാഡമിക് കാര്യമാണെന്ന് കോടതി വ്യക്തമാക്കി. അതിന്റെ ശരിതെറ്റുകൾ പരിശോധിക്കേണ്ടത് കോടതികളല്ല. ഉത്തരസൂചിക ആരെയെങ്കിലും സഹായിക്കാൻ തയാറാക്കിയതാണെന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |