തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ അരലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു. സർക്കാരിന്റെ ആശാസ്ത്രീയ സീറ്റ് പരിഷ്കരണത്താൽ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. കുട്ടികളുടെ വർദ്ധനയ്ക്ക് അനുസരിച്ച് ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പകരം സീറ്റുകൾ വർദ്ധിപ്പിക്കുകയാണ്. ക്ലാസ് മുറികളിൽ 65ലധികം വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ് ഇരുന്ന് പഠിക്കേണ്ട ഗതികേടാണ്. ഇത് കുട്ടികളുടെ പഠന ക്ഷമതയെ ബാധിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |