തൃശൂർ: 22ന് തീവ്രമഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് തൃശൂർ അടക്കമുള്ള പത്ത് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പക്ഷേ, റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 21 വരെ തൃശൂർ അടക്കം യെല്ലോ അലെർട്ടാണ്. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മുന്നൊരുക്കം നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നതിന് മുന്നോടിയായാണ് മഴ. അതിതീവ്ര മഴയിൽ കുറഞ്ഞ സമയത്തിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽപ്രളയത്തിനും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാദ്ധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. മിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്ക് വിനോദയാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |