ന്യൂഡൽഹി: രാമകൃഷ്‌ണ മിഷൻ, ഭാരത് സേവാശ്രം സംഘ, ഇസ്‌കോൺ സംഘടനകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പരിധിയും കടന്ന് വോട്ടുബാങ്കിനെ സന്തോഷിപ്പിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് ബംഗാളിലെ പുരുലിയയിലെ പ്രചാരണ റാലിയിൽ മോദി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഘടനകളെ അപമാനിക്കാതിരിക്കാൻ മമതയ്‌ക്ക് ധൈര്യമുണ്ടാകാത്ത വിധം വോട്ടിലൂടെ പ്രതികരിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. തൃണമൂൽ കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |