തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ പെൻഷൻ വിതരണത്തിന് ബദൽ സംവിധാനമുണ്ടാക്കാതെ സർക്കാർ ഇലക്ട്രിസിറ്റി ഡ്യൂട്ടി ഈടാക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി ജൂലായ് വരെ നീട്ടി. പെൻഷൻ ഫണ്ടിൽ സർക്കാർ തീരുമാനമെടുക്കാത്തതിനെ തുടർന്നാണിത്. നാലാം തവണയാണ് സ്റ്റേ നീട്ടുന്നത്. കെ.എസ്.ഇ.ബി.പെൻഷൻകാരുടെ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. പെൻഷൻ വിതരണത്തിന് മാസ്റ്റർ ട്രസ്റ്റുണ്ടാക്കാൻ സർക്കാർ വിഹിതമായാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി കെ.എസ്.ഇ.ബി.ക്ക് നൽകിയത്. അതിന്റെ കാലാവധി കഴിഞ്ഞ ഒക്ടോബറിൽ അവസാനിച്ചു.അതോടെയാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കിയത്. ഇൗ നടപടി പെൻഷന് പണമില്ലാത്ത സ്ഥിതിയുണ്ടാക്കുമെന്നാണ് പെൻഷനേഴ്സ് കൂട്ടായ്മയുടെ വാദം. വർഷം 1050 കോടിരൂപയാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി വരുമാനം.കേസ് ജൂലായ് 19ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |