കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാമ്പസിൽ കാട്ടാന ആക്രമണത്തിൽ
സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഷൺമുഖം (57) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരനായ സുരേഷിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ കയറിയ ആനയെ ജീവനക്കാർ
തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഷൺമുഖത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ വനത്തിലേക്ക് തുരത്തി. എന്നാൽ, 30 മിനിറ്റിന് ശേഷം മടങ്ങിയെത്തിയ ആന വനാതിർത്തി പ്രദേശത്ത് തുടർന്നു.
എന്നാൽ വിദ്യാർത്ഥികളിൽ ഉൾപ്പെടെ ആശങ്ക വർദ്ധിച്ചു. വനപാലകർ ക്യാമ്പസിൽ തമ്പടിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |