തൃശൂർ: വരുന്ന അദ്ധ്യയന വർഷം മുതൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുന്ന പരിഷ്‌കരണങ്ങളെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ നടത്തി. 'നാലുവർഷ ബിരുദപഠനം: സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ വിദ്യാഭ്യാസവിദഗ്ദ്ധർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംസാരിച്ചു. ടി.വി. രാജു അദ്ധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗത്ത് മൗലികവും നൂതനവുമായ മാറ്റങ്ങൾ വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു.
പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത് മുതൽ അദ്ധ്യാപനം, പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം തുടങ്ങി വിവിധ ഘട്ടങ്ങളിൽ അദ്ധ്യാപകർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കത്തക്കവിധമാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് കാലിക്കറ്റ് സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി പറഞ്ഞു. സർവകലാശാലാ സെനറ്റ് അംഗം കെ. പ്രദീപ്കുമാർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |