തിരുവനന്തപുരം : ചില ഗവർണർമാർ സംസ്ഥാന ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും സമാന്തര സർക്കാരാണ് തങ്ങളെന്ന് ഭാവിച്ച് നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വെല്ലുവിളിക്കുന്നതും കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി പി രാജീവ് എഴുതിയ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്: ആൻ ഇൻട്രൊഡക്ഷൻ ടു ദി കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്' എന്ന പുസ്തകം ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാമെന്നാണ് ചില ഗവർണർമാർ കരുതുന്നു, അവരുടെ പ്രവൃത്തികൾ അതാണ് എന്നാൽ, ഗവർണർക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയുമില്ലെന്നും ,എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിർദേശം പിന്തുടരേണ്ടതുണ്ട്' എന്നുമാണ് ഭരണഘടനാ അസംബ്ലയിൽ നടന്ന ചർച്ചയിൽ
ഡോ.അംബേദ്കർ പറഞ്ഞത്.
ഇന്ത്യ ഇല്ലെന്നും പകരം ഭാരതം മാത്രമേയുള്ളൂവെന്നും 'യൂണിയൻ ഓഫ് സ്‌റ്റേറ്റ്' എന്നത് യൂണിയൻ ഓവർ സ്‌റ്റേറ്റാണെന്നും വരുത്തിത്തീർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ചിലർ നടത്തുന്നത്.ഭരണഘടനയില്ലെങ്കിൽ ഇന്ത്യ എന്ന രാജ്യമില്ല എന്നതാണ് വസ്തുത. ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചിലർ അത്തരം അട്ടിമറികൾക്ക് നിന്നുകൊടുക്കുകയും ചെയ്യുന്നു.തിരഞ്ഞെടുപ്പു കമ്മീഷനെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലുണ്ട്.മുക്കാൽ നൂറ്റാണ്ടു മുമ്പ് ഭരണഘടനാ ശില്പികൾ ചർച്ചചെയ്ത് തള്ളിക്കളഞ്ഞതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്ന ആശയം. അതിനെ പുനരുജജീവിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന സങ്കൽപ്പങ്ങളോട് പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് സംഘപരിവാറിനുണ്ടെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേർത്തു. നുവാൽസ് മുൻ വി.സി ഡോ.കെ.സി.സണ്ണി അദ്ധ്യക്ഷനായി. മന്ത്രി പി രാജീവ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |