കൊച്ചി: പുതുച്ചേരിയിൽ നികുതി വെട്ടിച്ച് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടൻ സുരേഷ് ഗോപി ഇന്നലെ കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായില്ല. കൂടുതൽ സമയം തേടി അദ്ദേഹം കോടതിയിൽ അപേക്ഷ നൽകി. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ 2010, 2016 വർഷങ്ങളിലായി രണ്ട് കാറുകൾ രജിസ്റ്റർ ചെയ്ത് കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതിനഷ്ടമുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതിയുടെ
അമ്മയ്ക്കും സഹോദരിക്കും ജാമ്യം
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം. പ്രതി രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവർക്കാണ് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ഇരുവർക്കും കോടതി നിർദ്ദേശം നൽകി. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസിൽ രാഹുലിന്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളായിരുന്നു. സ്ത്രീധന പീഡനക്കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.
അതേസമയം, പ്രതി രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |