മുക്കം: പണം ആവശ്യപ്പെട്ട് മദ്ധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറു പേർ പൊലീസിൻ്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രിമണാശേരി അങ്ങാടിയിൽ വച്ചാണ് സ്വകാര്യ മെഡിക്കൽ കോളേജ് ഡ്രൈവർ ചാത്തമംഗലം നെച്ചൂളി പനങ്ങാട്ട് മുസ്തഫയ്ക്ക് (56) മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലയമ്മ കാഞ്ഞിരത്തിങ്ങൽ കുന്നുമ്മൽ വി.കെ ദിലീഷ് (39), മണാശ്ശേരി വാഴക്കാട്ടു പൊയിൽ ഷിബു (47, മണാശ്ശേരി പുതിയ തൊടികയിൽ പി.പി.പ്രജീഷ് ( 34), മണാശ്ശേരി വാപ്പാട്ടിൽ പ്രവീൺ (32), മണാശ്ശേരി കീത്താനിങ്ങാട്ട് രാകേഷ് (40), മണാശ്ശേരി പുതിയ തൊടികയിൽ സജീഷ് കുമാർ (36) എന്നിവരാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. 308,326 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മുക്കം ഇൻസ്പക്ടർ കെ മഹേഷ്, സബ് ഇൻസ്പക്ടർമാരായ ശ്രീജിത്ത്, ഷിബിൽ ജോസഫ്, സീനിയർസി.പി ഒ മാരായ ജധീർ, ബിജു, സി.പി.ഒമാരായരാകേഷ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |