# യു.ഡി.എഫ് തൂത്തുവാരും
എൻ.ഡി.എയ്ക്ക്
285 മുതൽ
415 വരെ
ഇന്ത്യ മുന്നണിക്ക്
96 മുതൽ
201 വരെ
ന്യൂഡൽഹി: രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനകൾ നൽകി എക്സിറ്റ് പോളുകൾ.കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും എന്നാൽ, സീറ്റുകൾ തൂത്തുവാരുന്നത് യു.ഡി.എഫ് ആയിരിക്കുമെന്നും പ്രവചനം. എൽ.ഡി.എഫിന് 5 വരെ സീറ്റ് പ്രവചിക്കുന്നു.
ലോക് സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് പൂർത്തിയായതിനു തൊട്ടുപിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.
നാനൂറിലേറെ സീറ്റുകൾ ലക്ഷ്യംവച്ച ബി.ജെ.പി മുന്നൂറ്റി അൻപതിലേറെ സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സർവേ ഫലങ്ങളിലും പറയുന്നത്. അതേസമയം കോൺഗ്രസിന് 2019ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടും. പശ്ചിമ ബംഗാളിൽ സി.പി.എം-കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂലിനെ പിന്നിലാക്കി ബി.ജെ.പിയായിരിക്കും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് മൂന്നു സർവെകളിൽ പറയുന്നു.
കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാകും എൻ.ഡി.എ വിജയത്തിന്റെ അടിത്തറ. യു.പിയും എൻ.ഡി.എയ്ക്ക് അനുകൂലമാണ്. ഡൽഹിയിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സഖ്യത്തെ മറികടന്ന് ബി.ജെ.പി ഏഴു സീറ്റും നിലനിറുത്തും.
തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള 'ഇന്ത്യ' ആധിപത്യം സ്ഥാപിക്കുമെങ്കിലും എൻ.ഡി.എ സഖ്യം മൂന്നു സീറ്റുകളെങ്കിലും നേടും.
ഹിന്ദി ബെൽറ്റിലെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ എൻ.ഡി.എയ്ക്ക് സീറ്റു കുറയും.ബീഹാറിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും എൻ.ഡി.എ-'ഇന്ത്യ' മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശിൽ വൈ.എസ്. ആർ.കോൺഗ്രസിനെക്കാൾ ടി.ഡി.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് അനുകൂലമാണ് സർവെ ഫലങ്ങൾ.
യു.ഡി.എഫ് 15-19, എൽ.ഡി.എഫ് 0-5;
ബി.ജെ.പിക്ക് നാലുസീറ്റുവരെ
കേരളത്തിൽ യു.ഡി.എഫ് ഇക്കുറിയും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് മിക്ക സർവെ ഫലങ്ങളും പ്രവചിക്കുന്നത്.ചരിത്രത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കുന്ന ബി.ജെ.പി മൂന്നു സീറ്റുവരെ നേടിയേക്കാം. തൃശ്ശൂർ, തിരുവനന്തപുരം എന്നിവയ്ക്ക് പുറമേ ആറ്റിങ്ങലും ബി.ജെ.പി വിജയിച്ചേക്കുമെന്നാണ് പ്രവചനം.
സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് അഞ്ചു സീറ്റുവരെ ലഭിക്കാമെന്നും ഒരു സീറ്റുപോലും കിട്ടില്ലെന്നും പ്രവചനമുണ്ട്.
കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന ബി.ജെ.പി 27ശതമാനം വോട്ട് നേടുമെന്ന് ആക്സിസ്-മൈ ഇന്ത്യ പ്രവചിക്കുന്നു. 2019ൽ 13 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |