SignIn
Kerala Kaumudi Online
Sunday, 21 July 2024 3.37 AM IST

തിരഞ്ഞെടുപ്പ് തോൽവി കൈയാങ്കളിയിലെത്തി,​ തൃശൂർ ഡിസിസി ഓഫീസിൽ സംഘർഷം

d

തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് കനത്ത പരാജയം നേരിട്ടതിനെ തുടർന്നുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചു,​ തൃശൂർ ഡി.സി.സി ഓഫീസിൽ കെ. മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായാണ് പരാതി ഉയർന്നത്. ഡി.സിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചു തള്ളിയതായാണ് ആരോപണം ഉയർന്നത്. ഇന്ന് വൈകിട്ട് നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൈയാങ്കളിക്ക് പിന്നാലെ സജീവൻ കുര്യച്ചിറ ഡി.സി.സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂരിനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്.

തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡി.സി.സിയിൽ ചേരിപ്പോരിന് വഴിതെളിച്ചത്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ് ദിവസം മുൻ എം.പി ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSABHA ELECTION, THRISSUR, THRISSUR DCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.