ന്യൂയോർക്ക്: ആദ്യ ബാറ്റിംഗിനിറങ്ങി 119 റൺസിൽ ഓൾഔട്ടായെങ്കിലും പോരാട്ടവീര്യം കൈവിടാതിരുന്ന ഇന്ത്യ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ നേടിയെടുത്തത് അവിസ്മരണീയ വിജയമായിരുന്നു. ഈസിയെന്ന് കരുതി ചേസിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യ 20 ഓവറിൽ 113/7 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയവും പാകിസ്ഥാന്റെ രണ്ടാം പരാജയവുമാണിത്.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ആരാധകർ തേടി നടന്നത് വിരാട് കൊഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയുടെ പ്രതികരണമായിരുന്നു. വലിയ ആവേശത്തോടെ മത്സരം കണ്ടിരുന്ന അനുഷ്ക ഒരു പുഞ്ചിരിയോടെയാണ് വിജയത്തെ നോക്കിയത്. ഇന്ത്യയുടെ വിജയത്തിൽ സന്തോഷത്തോടെ ചിരിച്ച് കെെയടിക്കുന്ന അനുഷ്‌കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്.
Anushka Sharma celebrating India's victory 🤘🏻🤘🏻@AnushkaSharma @imVkohli @mufaddal_vohra @CricCrazyJohns#AnushkaSharma #ViratKohli #t20USA #indvspaklive #INDvsPAKLike pic.twitter.com/tcGYCzdLF5
— Anushka Army (@anushkified) June 10, 2024
മത്സരത്തിന്റെ തുടക്കത്തിൽ മൂന്ന് പന്തിൽ നാല് റൺസ് നേടി വിരാട് കൊഹ്‌ലി പുറത്തായിരുന്നു. ഈ സമയത്തെയും അനുഷ്കയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. നിരാശയോടെ നോക്കി നിൽക്കുന്ന അനുഷ്കയെയാണ് പുറത്തുവന്ന ചിത്രങ്ങളിൽ കാണാം.
Anushka Sharma reacts on Virat's wicket against Pakistan 🥺🥺@AnushkaSharma @imVkohli @CricCrazyJohns @bholination#INDvsPAK #rohitsharma #ViratKohli pic.twitter.com/NdegSuc4pg
— Anushka Army (@anushkified) June 9, 2024
ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വിജയത്തിന് ആറ് റണ്‍സ് അകലെ വീഴുകയായിരുന്നു. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎസ്എയോടും തോറ്റ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രവേശനം ഇതോടെ തുലാസിലായിരിക്കുകയാണ്. സ്‌കോര്‍: ഇന്ത്യ 119-10 (19), പാകിസ്ഥാന്‍ 113-7 (20).
വിജയലക്ഷ്യമായ 120 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരവസരത്തില്‍ മത്സരം അനായാസം കൈക്കലാക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഇന്ത്യ അസാമാന്യ ബൗളിംഗ് പ്രകടനത്തിലൂടെ വിജയിച്ച് കയറിയത്. 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 73 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന ശേഷമാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ബാബര്‍ അസം 13(10), മുഹമ്മദ് റിസ്‌വാന്‍ 31(44) എന്നിവര്‍ വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഇരുവരേയും ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |