ഒരു സ്‌പൂൺ എണ്ണ ഫ്രിഡ്‌ജിൽ വച്ച് നോക്കൂ, എത്രത്തോളം മായം നിങ്ങളുടെ ശരീരത്തിലെത്തുന്നുവെന്ന് കണ്ടറിയാം
Monday 10 June, 2024 | 3:17 PM
ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാൽ, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരവുമാണ്.
കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതിൽ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാൽ, നിങ്ങളുടെ വീട്ടിൽ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. FSSAI റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭ്യമായ എണ്ണകളിൽ 24 ശതമാനവും മായം കലർന്നതാണ്.
വ്യാജ എണ്ണകൾ തിരിച്ചറിയാനുള്ള വഴികൾ :
കവറിന്റെ പിൻഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങൾ പരിശോധിക്കുക.
ഓർഗാനിക്, നോൺ - ജിഎംഒ അല്ലെങ്കിൽ മറ്റെന്തെങ്കിലും സർട്ടിഫിക്കേഷനുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
എക്‌സ്‌പയറി ഡേറ്റ് നോക്കാൻ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കിൽ വാങ്ങരുത്.
സാധാരണ വാങ്ങുന്ന എണ്ണയെക്കാൾ വിലക്കുറവിൽ ലഭിക്കുമ്പോൾ വാങ്ങരുത്. ഇത് മായം ചേർത്തതിന് തെളിവാണ്.
മായം കലരാത്ത എണ്ണകൾക്ക് ചെറിയ രീതിയിലുള്ള മണമുണ്ടാകും. എന്നാൽ, രൂക്ഷമായ മണം വരുകയാണെങ്കിൽ അതിൽ കെമിക്കലുകൾ ചേർത്തിട്ടുണ്ട്.
എണ്ണയിൽ വെള്ള നിറത്തിലുള്ള പത കാണുകയാണെങ്കിൽ അതിലും മായം ചേർത്തിട്ടുണ്ട്.
എണ്ണയ്‌ക്ക് കയ്‌പ്പോ രുചി വ്യത്യാസമോ അനുഭവപ്പെട്ടാൽ കഴിക്കരുത്.
കുറച്ച് എണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്‌ജിൽ വയ്‌ക്കുക. അത് കട്ടയാവുകയാണെങ്കിൽ ശുദ്ധമാണ്. ദ്രാവക രൂപത്തിലാണെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ട്.
വെള്ളപ്പേപ്പറിൽ കുറച്ച് എണ്ണയൊഴിച്ച് ഉണങ്ങാൻ വയ്‌ക്കുക. ഒരേ രീതിയിൽ പേപ്പറിൽ പടരുകയാണെങ്കിൽ അത് ശുദ്ധമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റല്‍, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ്.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.