മുംബയ്: ഈ വർഷം 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളുടെ നിർമാണം ചെന്നൈയിൽ പുരോഗമിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. വരും വർഷങ്ങളിൽ 1000 അമൃത് ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
അമൃത് ഭാരത് ആദ്യമായി യാത്ര ആരംഭിച്ചത് 2023 ഡിസംബർ 30നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ആനന്ദ് വിഹാറിൽ നിന്ന് ദർഭംഗയിലേക്കും ബംഗളൂരുവിൽ നിന്ന് മാൾഡ ടൗണിലേക്കുമായിരുന്നു ഈ ട്രെയിനുകളുടെ യാത്ര. മണിക്കൂറിൽ 130 കിലോമീറ്ററാണ് അമൃത് ഭാരത് ട്രെയിനിന്റെ ശരാശരി വേഗത.
അമൃത് ഭാരതിന്റെ ടിക്കറ്റ് നിരക്ക് കിലോമീറ്ററനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എക്‌സ്‌പ്രസ് ട്രെയിനിൽ സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് ഏകദേശം 35 രൂപയാണ് നിരക്ക്. 15 കിലോമീറ്റർ വരെയുള്ള സ്ലീപ്പർ ക്ലാസ് യാത്രകൾക്ക് 46 രൂപയും 50 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള യാത്രകൾക്ക് 65 രൂപയുമാണ് ഈടാക്കുന്നത്.
പ്രത്യേകതകൾ
800 കിലോമീറ്ററിലധികം ദൂരമുള്ളതോ, എത്താൻ പത്ത് മണിക്കൂറിലേറെ സമയം വേണ്ടിവരുന്നതോ ആയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിൻ. ചെലവ് കുറഞ്ഞ യാത്ര ഒരുക്കുന്ന ഈ ട്രെയിനിൽ എയർ കണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ/ അൺ റിസർവ് സേവനങ്ങളാണുള്ളത്. 2024 ജനുവരി ഒന്നിനാണ് ഈ ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചത്. 65 കോടി ചെലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് ഈ ട്രെയിൻ നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |