SignIn
Kerala Kaumudi Online
Monday, 01 July 2024 1.08 AM IST

കേരള യൂണി. ബഡ്ജറ്റ് : ബഹിരാകാശ ഗവേഷണം; ഓൺലൈൻ കോഴ്സുകൾ

budget

തിരുവനന്തപുരം: ബഹികാശ ഗവേഷണത്തിനും പഠനത്തിനും സംവിധാനമൊരുക്കുമെന്നും വൈദ്യുത വാഹനങ്ങളിലെ സൂപ്പർ കപ്പാസിറ്ററുകൾ വികസിപ്പിക്കുമെന്നും കേരള സർവകലാശാലാ ബഡ്ജറ്റിൽ പ്രഖ്യാപനം.

പനി കൂർക്കയുടെ ഔഷധഗുണങ്ങളെ കണ്ടെത്താനും ചിലന്തികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തെക്കുറിച്ചും ഗവേഷണം നടത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരശോഷണവും പഠിക്കും. അണ്ഡാശയ അർബുദ നിർണ്ണയം, വിഷനാരായണി എന്ന ഔഷധ സസ്യത്തിന്റെ സവിശേഷതകൾ എന്നിവയിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കും. പ്രവാസി ഭവനങ്ങളിലെ വൃദ്ധജനങ്ങളുടെ ക്ഷേമത്തെപ്പറ്റിയും പഠിക്കും.കാര്യവട്ടം ക്യാമ്പസിനെ രാജ്യത്തെ പ്രമുഖ വൈജ്ഞാനിക കേന്ദ്രവും അക്കാഡമിക് ടൂറിസ്റ്റ് സെന്ററുമാക്കും.

□കായിക പ്രതിഭകളെ ദത്തെടുത്ത് കാര്യവട്ടം കാമ്പസിൽ സൗജന്യ താമസ, പഠന സൗകര്യമൊരുക്കും.

□വിമൻസ് സ്റ്റഡീസ്, സോഷ്യൽ വർക്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ പഠന ഗവേഷണ വകുപ്പുകൾ പുതുതായി ആരംഭിക്കും. സ്‌കോളേഴ്സ് കോട്ടേജും അണ്ടർ

ഗ്രാജ്വേറ്റ് ഹോസ്റ്റലുകളും സ്ഥാപിക്കും.

□ഓൺലൈൻ കോഴ്സുകൾ തുടങ്ങും. സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനെ സ്‌കൂൾ ഒഫ് ഓൺലൈൻ എഡ്യൂക്കേഷനാക്കും. പ്രൊഫ.എം.കുഞ്ഞാമൻ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപിക്കും.

കൊല്ലത്ത് മേഖലാ കേന്ദ്രം

കൊല്ലത്ത് സർവ്വകലാശാലയുടെ റീജണൽ സെന്ററും പഠനഗവേഷണ സമുച്ചയവും സ്ഥാപിക്കും. കാര്യവട്ടം ക്യാമ്പസിൽ പൊതു മെസ് വരും.റിസർച്ച് ഫണ്ട് രൂപീകരിക്കും.

□കാര്യവട്ടം ക്യാമ്പസിൽ ചാർജ്ജിംഗ് സെന്റർ ഗവേഷണ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് യംഗ് സയന്റിസ്റ്റ് കോൺക്ലേവ് .

□യുവശാസ്ത്രജ്ഞർക്ക് അരലക്ഷം രൂപയുടെ പുരസ്കാരം . ദേശീയ മാധ്യമ ശിൽപ്പശാല □. ഓണേഴ്സ് ബിരുദ കോഴ്സുകളിൽ സിലബസ് പുതുക്കാൻ കോളേജുകളിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ.

□വിദേശ സർവകലാശാലകളുമായി ചേർന്ന് അക്കാഡമിക് എക്സ്‌ചേഞ്ച് പ്രോഗ്രാം. വാഴ്സിറ്റി

□. 5ഗ്രീൻ ക്യാമ്പസുകൾക്ക് പതിനായിരം രൂപ വീതം പുരസ്കാരം. 836.48 കോടിയുടെ വരവും അത്ര തന്നെ ചിലവുമുള്ള ബഡ്ജറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരനാണ് അവതരിപ്പിച്ചത്.

ഗുരു സ്മരണയ്ക്ക്

സിലോൺ യാത്ര

ശ്രീനാരായണ ഗുരു സന്ദർശനം നടത്തിയ ശ്രീലങ്കയിലേക്ക് സന്ദേശ യാത്ര നടത്തും. വിദ്യാർത്ഥികളും സർവകലാശാല പ്രതിനിധികളും ഉൾപ്പെട്ട യാത്ര ഗുരുദർശനങ്ങളുടെ പഠനാന്വേഷണങ്ങൾക്ക് പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കുന്നതായിരിക്കും. ശ്രീനാരായണ ഗുരുവിന്റെ ഇടപെടലുകൾ കാരണം സത്യവ്രത സ്വാമികൾ ശ്രീലങ്കയിൽ നടത്തിയ പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലായും ഈ യാത്ര മാറുമെന്ന് ബഡ്ജറ്റിൽ പറയുന്നു.

തലസ്ഥാനത്ത്

ചിത്രശാല

തിരുവനന്തപുരത്ത് ചിത്രശാല തുടങ്ങണമെന്ന രാജാ രവിവർമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ തൈക്കാട്ടെ വിദ്യാഭ്യാസ പഠന വകുപ്പിന്റെ കെട്ടിടം രാജാ രവിവർമ്മ ആർട്ട് ഗാലറിയാക്കി മാറ്റും.

അയ്യാ
വൈകുണ്ഠ
സ്വാമി ചെയർ

കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി അയ്യാ വൈകുണ്ഠ സ്വാമിയുടെ പേരിൽ കേരള സർവകലാശാലയിൽ പ്രത്യേക ചെയർ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ബഡ്ജറ്റ് സമ്മേളനത്തിൽ മറുപടി പറഞ്ഞ ഫിനാൻസ് കമ്മറ്റി കൺവീനർ അഡ്വ ജി.മുരളീധരൻവ്യക്തമാക്കി.
നവോത്ഥാന നായകന്മാരുടെ പേരു പറഞ്ഞ് അവതരിപ്പിച്ച ബഡ്ജറ്റിൽ അയ്യാ വൈകുണ്ഠ സ്വാമിയുടെ പേര് ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് പി.ശ്രീകുമാറാണ് വിഷയം സെനറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 'ശ്രീനാരായണ ഗുരുവിന് മുൻപ് കണ്ണാടി പ്രതിഷ്ഠ നടത്തിയ ആചാര്യനാണ് വൈകുണ്ഠ സ്വാമി. കേരള നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ടുപോകരുതാത്ത പേരാണ്. ചട്ടമ്പി സ്വാമിയുടെയും അയ്യങ്കാളിയുടെയും ചെയർ സ്ഥാപിച്ച മാതൃകയിൽ വൈകുണ്ഠ സ്വാമിയുടെ പേരിലും ചെയർ സ്ഥാപിക്കണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു.

ശക്തൻ തമ്പുരാൻ
പ്രതിമ 2 മാസത്തിനകം
പുനർനിർമ്മിക്കും

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് മന്ത്രി കെ.രാജൻ. പുനർ നിർമ്മാണത്തിന്റെ പകുതിച്ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായി. പകുതിച്ചെലവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് പി.ബാലചന്ദ്രൻ എം.എൽ.എയും അറിയിച്ചു.

പ്രതിമ നിർമ്മിച്ച ശില്പി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തിലാണ് പുനർനിർമ്മാണം.
ശില്പിയുടെ നേതൃത്വത്തിൽ പ്രതിമ തിരുവനന്തപുരം പാപ്പനംകോട്ടെ സിഡ്‌കോ വ്യവസായ പാർക്കിലേക്ക് കൊണ്ടുപോയി. അവിടെ വച്ചായിരിക്കും പുനർനിർമ്മാണം.

പാഠഭാഗങ്ങളിലെ മാറ്റം
അംഗീകരിക്കുന്നില്ല :
മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ബാബറി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റം കേരളം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.  യഥാർത്ഥ ചരിത്രവും ശാസ്ത്രവുമാണ് പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടത്.
എൻ.സി.ഇ.ആർ.ടി, വിദ്യാഭ്യാസ വിദഗ്ധർ, അദ്ധ്യാപകർ, സാമൂഹികപ്രവർത്തകർ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ച് മാറ്റങ്ങൾ വിശദമായി പരിശോധിക്കുകയും പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തു.
കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, മതനിരപേക്ഷസമീപനം, പുരോഗമന ചിന്താഗതി എന്നിവയ്ക്ക് അനുസൃതമായി വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിന്റെ അടിസ്ഥാനത്തിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളം സമാന്തര പാഠപുസ്തകങ്ങൾ തയ്യാറാക്കി.ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY BUDJET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.