സി.എസ്.ഷിജു
പള്ളുരുത്തി: പള്ളൂരുത്തി സ്വദേശികളായ അനിലിനും ഭാര്യ നവീനയ്ക്കും യോഗയില്ലാതെ ഒരു ജീവിതമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആറുവയസുകാരൻ മുതൽ വൃദ്ധരായവർ വരെയുള്ളവരെ യോഗ പഠിപ്പിക്കുകയാണ് ദമ്പതികൾ. മട്ടാഞ്ചേരി സബ്ബ് ജയിൽ, കൊച്ചി കോർപ്പറേഷന്റെ പകൽവീടുകൾ തുടങ്ങി ആയിരക്കണക്കിന് ശിഷ്യസമ്പത്ത്.
25 വർഷമായി അനിൽകുമാർ യോഗാഭ്യസ രംഗത്ത്. പള്ളുരുത്തി തുണ്ടിയിൽ വീട്ടിന്റെ മുകളിലെ അമൃത യോഗാ ക്ളാസിൽ പുലർച്ചെ തുടങ്ങുന്ന ക്ളാസുകൾ രാത്രി ഇവിടെ തന്നെയാണ് അവസാനിപ്പിക്കുക. പള്ളുരുത്തി സ്വദേശി ആൽബിയാണ് അനിലിന്റെ ആശാൻ. എറണാകുളം പതാഞ്ജലി കോളേജ് ഒഫ് യോഗയിൽ ടി. മനോജിന്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ ഫാക്കൽറ്റിയായി ജോലി ചെയ്യുകയാണ്.
നവീനയും ജീവിതസഖിയായതോടെ കുടുംബം യോഗാഭ്യാസ രംഗത്തെത്തിയെന്നും പറയാം. നവീന തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സിയിൽ യോഗ ബിരുദം നേടിയിട്ടുണ്ട്. സ്കൂളിൽ യോഗ അദ്ധ്യാപികയായും ഇടക്കൊച്ചി ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ യോഗാ ട്രെയിനറുമായി പ്രവർത്തിക്കുന്നു. മക്കളായ ബി.എച്ച് എം.എസ് വിദ്യാർത്ഥി അമൃതയും പ്ലസ് ടൂ വിദ്യാർത്ഥി അനന്തുവും യോഗയിൽ മികവു തെളിയിച്ചവരാണ്. യോഗ എന്ന കല ഒരിക്കലും പഠിച്ച് തീർക്കാൻ കഴിയില്ലെന്നും താൻ ഇപ്പോഴും യോഗ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണാണ് ഇരുവരുടെയും പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |