കൊച്ചി: കലൂരിലെ ലോഡ്ജ് മുറിയിൽനിന്ന് 1.6 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കാസർകോട് ബേദഡുക്ക തോർക്കുളം സഹദ് മുഹമ്മദ് മൊയ്തീനാണ് (21) അറസ്റ്റിലായത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പൊന്നാനി തവനൂർ കടക്കശേരി അമ്മയത്ത് മുഹമ്മദ് ആഷിക്കിനെ (21) രണ്ടാം പ്രതിയാക്കി കേസെടുത്തു. കാസർകോടുനിന്ന് കഞ്ചാവ് കൊണ്ടുവന്ന് കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. ആറുമാസമായി മുറികൾ വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |