മലയിൻകീഴ്: ക്രഷർ ഉടമ ദീപുവിനെ കൊലപ്പെടുത്തിയ ചൂഴാറ്റുകോട്ട അമ്പിളിയുമായി തമിഴ്നാട് പൊലീസ് തെളിവെടുപ്പിന് എത്തിയെങ്കിലും മാദ്ധ്യമങ്ങളും നാട്ടുകാരും തടിച്ചുകൂടിയതിനാൽ തെളിവെടുക്കാതെ മടങ്ങി.മലയം വേങ്കൂർ ഭാഗത്തെ അമ്പിളിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് 5.30നാണ് പൊലീസ് സംഘമെത്തിയത്. ദീപുവിനെ കൊലപ്പെടുത്തിയശേഷം കൈക്കലാക്കിയ പത്തുലക്ഷം രൂപ ഈ വീട്ടിലുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ട് ടാറ്റ സുമോ വാഹനത്തിലാണ് പൊലീസ് പ്രതിയുമായിട്ടെത്തിയത്.ഒരു വാഹനത്തിൽ അമ്പിളിയും മറ്റൊന്നിൽ ഇയാളുടെ ഭാര്യ കലയുമായിരുന്നു.
മലയിൻകീഴ് പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് വാഹനം നിറുത്തിയശേഷം ഫോട്ടോ എടുക്കരുതെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.എന്നാൽ ആരും പിൻമാറാത്തതോടെ പൊലീസ് വാഹനങ്ങളിലൊന്ന് പാപ്പനംകോട് റോഡിലൂടെയും മറ്റൊന്ന് മലയിൻകീഴ് - ഊരൂട്ടമ്പലം ഭാഗത്തേക്കും പോയി. അർദ്ധരാത്രിയോ പുലർച്ചയോ തെളിവെടുപ്പ് നടത്താനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |