തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ച് കഴിഞ്ഞദിവസം സഭയിൽ നടത്തിയ വിശദീകരണവുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നൽകിയ മറുപടിക്കത്തിലെ വാചകങ്ങൾ തെറ്റാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പിലെ ഫയൽ ഒരിക്കലും ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാവില്ല. പ്രതികളുടെ ശിക്ഷായിളവിനെപ്പറ്രി പത്രവാർത്ത വന്നുവെന്നാണ് കത്തിലുള്ളത്. വാർത്ത മാത്രമല്ല, കെ.കെ. രമയുടെ മൊഴിയെടുത്തത് ഉൾപ്പെടെ നിരവധി തെളിവുകളുണ്ട്. സർക്കാരിനുവേണ്ടി സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണ്. ടി.പി. കേസ് ഗൂഢാലോചനയിൽ പങ്കാളികളായ സി.പി.എം നേതാക്കളുടെ പേര് പുറത്തുപറയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയാണ്. ആഭ്യന്തരവും ജയിലും ഭരിക്കുന്നത് പ്രതിപക്ഷമാണോയെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |