SignIn
Kerala Kaumudi Online
Wednesday, 17 July 2024 5.28 PM IST

ചെറിയൊരു വേഷം മാത്രമേ ആദ്യഭാഗത്തിൽ ഞാൻ ചെയ്തിട്ടുള്ളൂ, എന്റെ ജോലി ഇനിയാണ് തുടങ്ങാൻ പോകുന്നത്

kamalhassan-kalki

നാഗ് അശ്വിൻ സംവിധാനം ചെയ‌്ത കൽക്കി 2898 എഡി വിജയകരമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ടെക്‌നിക്കൽ ബ്രില്യൻസിൽ ഒരുക്കിയ ചിത്രം അമിതാഭ് ബച്ചൻ, കമലഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ശോഭന തുടങ്ങിയ സൂപ്പർ അഭിനേതാക്കളുടെ മാസ്‌മരിക പ്രകടനത്താൽ വിസ്‌മയിപ്പിക്കുകയാണ്.

തന്റെ ജോലി ഇനിയാണ് തുടങ്ങാൻ പോകുന്നതെന്നാണ് സിനിമ കണ്ടതിന് ശേഷം കമൽ പ്രതികരിച്ചത്. ആദ്യഭാഗത്തിൽ പ്രധാന കഥാപാത്രമാണെങ്കിലും, കൽക്കി- 2ൽ ആകും ഉലകനായകന്റെ പ്രേക്ഷക‌ർ പ്രതീക്ഷിക്കുന്ന പ്രകടനം ദൃശ്യമാവുക. സുപ്രീം ലീഡർ യാസ്‌കിൻ എന്ന കൊടൂര പ്രതിനായകനായാണ് കമൽ എത്തുന്നത്.

കമലഹാസന്റെ വാക്കുകൾ-

''കൽക്കി സിനിമ കണ്ടു. ചെറിയൊരു വേഷം മാത്രമേ ആദ്യഭാഗത്തിൽ ഞാൻ ചെയ‌്‌‌തിട്ടുള്ളൂ. എന്റെ ജോലി ഇനി തുടങ്ങാൻ പോകുന്നേയുള്ളൂ. വളരെ ആസ്വദിച്ചാണ് സിനിമ കണ്ടത്. ഇന്ത്യൻ സിനിമയെ വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള സിനിമകളാണ് സമീപകാലത്തായി വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് നാഗ് അശ്വിൻ ഒരുക്കിയ കൽക്കി. സയൻസ് ഫിക്ഷനും മിത്തോളജിയും ചേർത്തപ്പോഴും മതത്തിന്റെ അമിതമായ ആധിക്യമില്ലാതെ ബുദ്ധിപൂർവമായാണ് നാഗ് കൽക്കി എടുത്തത്.

മിത്തോളജി പ്രതിപാദ്യമായ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടില്ല. മനുഷ്യർക്കൊപ്പമാണ് എന്റെ ജീവിതം. എന്നാലും ഈ കഥ എനിക്ക് ഇഷ്‌ടപ്പെടുകയായിരുന്നു. എല്ലാ നടീനടന്മാരെയും മികച്ച രീതിയിലാണ് കാസ്‌റ്റ് ചെയ‌്തിരിക്കുന്നത്. അമിത് ജിയെ എന്താണ് വിശേഷിപ്പിക്കേണ്ടത്. യുവതലമുറയുടെ നടനെന്നോ? പഴയ തലമുറയുടെ നടനെന്നോ? അത്രമനോഹരമായാണ് അദ്ദേഹം പെർഫോം ചെയ‌്തിരിക്കുന്നത്.

പ്രധാനമായും കുട്ടികളെ ഓഡിയൻസായി കണ്ടുകൊണ്ടാണ് നാഗ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ എല്ലാവരുടെയുള്ളിലും കുട്ടിത്തമുണ്ട്. അതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം''.

കമലഹാസൻ കൽക്കി 2898 എഡിയിൽ ഒപ്പിടാൻ ഒരു വർഷമെടുത്തുവെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയത്. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങിൽ നിർമ്മാതാവ് അശ്വിനി ദത്തിന്‍റെ മകൾ സ്വപ്ന ദത്ത് പറഞ്ഞു, "എക്കാലത്തെയും ഏറ്റവും ബുദ്ധിമുട്ടുള്ള കാസ്റ്റിംഗിൽ ഒരാൾ കമൽ സാറിനായിരുന്നു. അദ്ദേഹത്തിന്‍റെ കാസ്റ്റിംഗ് ഏറെ വിഷമം ഉള്ളതായിരുന്നു”.

“ഞങ്ങൾ ഷൂട്ട് തുടരുകയായിരുന്നു പക്ഷേ, 'യാസ്കിൻ, യാസ്കിൻ എപ്പോഴാണ് വരുന്നത്? സിനിമ മുഴുവനും യാസ്‌കിൻ ആണ്, എന്നാൽ യാസ്കിൻ എവിടെ?’ ഈ രണ്ട് സൂപ്പർഹീറോകളേക്കാൾ തുല്യനും സത്യസന്ധനും അല്ലെങ്കിൽ ശക്തനുമായ ഈ വ്യക്തിയെ നിങ്ങൾ എങ്ങനെ അവതരിപ്പിക്കും? അതാരാണ്? പിന്നെ ഞങ്ങൾക്ക് കമൽ സാറിനെ കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ. ഇത് മനസിലാക്കാൻ ഞങ്ങൾക്ക് ഒരു വർഷമെടുത്തു.” സ്വപ്ന പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAMAL HASSAN, KALKI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.