കോവളം: കേസിൽ അറസ്റ്റിലായ പ്രദീപ് ചന്ദ്രന്റെ (52)ജന്മ നാടായ പാച്ചല്ലൂരിലും പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് പാച്ചല്ലൂർ കൊല്ലംതറ മണ്ണത്തറ വീട്ടിൽ ബെങ്കാരം ബിജു എന്ന പ്രദീപ് ചന്ദ്രൻ അറസ്റ്റിലായ വിവരം നാട്ടുകാർ അറിയുന്നത്. പാച്ചല്ലൂർ- പൊഴിക്കരക്ക് സമീപം വർഷങ്ങൾക്ക് മുമ്പ് രണ്ട് വള്ളങ്ങൾ വാങ്ങി വിദേശികളെ എത്തിച്ച് ലഹരി ഉൾപ്പെടെയുള്ളവ നൽകിയവയിലും വിവിധ അടിപിടി കേസിലും തിരുവല്ലത്തും കോവളത്തുമായി ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
15 വർഷത്തോളം കോവളം ലൈറ്റ് ഹൗസ് ബീച്ചിലും സമുദ്രാ ബീച്ചിലും ഗൈഡായി ജോലി നോക്കിയ പ്രദീപ് ചന്ദ്രൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവിടെ നിന്ന് ഇയാൾ പൂങ്കുളം ഭാഗത്തേക്ക് താമസം മാറ്റിയിരുന്നു. രണ്ട് വർഷത്തിനുശേഷം അവിടെ നിന്ന് അമ്മയുടെ സ്വദേശമായ നെയ്യാറ്റിൻകര- ആറാലുംമൂട് ആലുവിള ഭാഗത്തേക്ക് മാറി. അവിടെ വച്ചാണ് തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം നടക്കുന്നതിനെ എതിർത്ത പ്രദീപ് ചന്ദ്രൻ, ഭാര്യ ശ്രീലത, മകൾ ലിജ, മകൻ ബെൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആ കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |