കോഴിക്കോട്: ഒരു നൂറ്റാണ്ടു കാലം സ്ത്രീ വിദ്യാഭ്യാസത്തെ ശക്തമായി എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പു പറയണമെന്ന് കെ.എൻ.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ ആൺ, പെൺ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിന് തടസം നിന്നിട്ടില്ലെന്ന സമസ്ത പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. കേരളത്തിലെ എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് സംഘ നമസ്‌കാരവും വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയും നിർവഹിക്കാൻ അവസരം നല്കണം. സ്ത്രീകളെ പള്ളികളിലെ ആരാധനകളിൽ നിന്നും തടയുന്നത് സമസ്ത അവസാനിപ്പിക്കണം. കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനി നേതൃസംഗമം ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണീൻ കുട്ടി മൗലവി അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |