SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.22 AM IST

പ്രണയത്തിന്റെ ചോക്ളേറ്റുകൾ

chocolate-

സന്തോഷ നിമിഷങ്ങളിൽ ചോക്ലേറ്ര് മധുരം നുണയാത്തവരായി ആരുമുണ്ടാവില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് 1550-കളിലാണ് യൂറോപ്പിൽ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. യൂറോപ്പിലേക്ക് ചോക്ലേറ്റ് എത്തിയതുമായി ബന്ധപ്പെട്ടാണ് 2009 മുതൽ ജൂലായ് ഏഴിന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ തുടങ്ങിയത്. യൂറോപ്പിലെത്തിയ മധുരം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഇന്ന് വിവിധ ബ്രാൻഡുകൾ വ്യത്യസ്ത രുചിയിലും വിലയിലുമുള്ള ചോക്ലേറ്റുകൾ അവതരിപ്പിച്ച് വിപണിക്കൊപ്പം മധുരാധാകരെയും കീഴടക്കുന്നു.

പണ്ട് രാജകുടുംബാംഗങ്ങൾ മാത്രമായിരുന്നു ചോക്ളേറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ,​ വ്യാവസായിക വിപ്ലവകാലത്താണ് വില കൂടിയ ഈ മധുരം പൊതുജനങ്ങൾക്കു കൂടി ലഭ്യമായത്. ഏകദേശം 2000 വർഷമായി ചോക്ലേറ്റ് ഉപയോഗത്തിലുണ്ടെന്നാണ് ചരിത്രകാരന്മാരുടെ വിശ്വാസം. കൊക്കോ വിത്തിൽ നിന്ന് രൂപപ്പെടുത്തിയ ചോക്ളേറ്രിന്റെ ആദ്യകാലരൂപം ബി.സി 350-കളിൽ അമേരിക്കൻ പ്രദേശങ്ങളിലെ ഗോത്ര വിഭാഗമായ മായൻ വംശജർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ കയ്പേറിയ പാനീയ രൂപത്തിലായിരുന്നു അവർ ചോക്ളേറ്റ് ഉപയോഗിച്ചിരുന്നതെന്നു മാത്രം. മദ്ധ്യ അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന നവോട്ടൽ ഭാഷയിൽ 'കയ്പുള്ളത്"എന്നർത്ഥമുള്ള Xocoalati എന്ന വാക്കിൽ നിന്നാണ് ചോക്ലേറ്ര് എന്ന പദത്തിന്റെ വരവ്.

കൊക്കോ ചെടി മറ്റു പ്രദേശങ്ങളിലും വ്യാപകമായതോടെ ചേക്ലേറ്രിന്റെ ഘടനയിലും മാറ്റങ്ങൾ വന്നുതുടങ്ങി. 1500-കളിൽ നിലവിലുണ്ടായിരുന്ന ചോക്ലേറ്റിൽ മധുരത്തിനായി തേനും പഞ്ചസാരയും മറ്റും ചേർത്ത് ഉപയോഗിക്കാൻ തുടങ്ങി. 600 കാലഘട്ടത്തിൽ ഫ്രഞ്ച് ചക്രവർത്തി ലൂയി പതിമൂന്നാമന്റെ വിവാഹവേളയിൽ ചോക്ലേറ്ര് സമ്മാനമായി നൽകിയതോടെയാണ് യൂറോപ്യൻ രാജ്യങ്ങളിലും ചേക്ലേറ്റിന് പ്രചാരം വർദ്ധിക്കുന്നത്. 1657-ൽ ഇംഗ്ലണ്ടിൽ ചോക്ലേറ്റ് പാനീയങ്ങൾ വാങ്ങാൻ കഴിയുന്ന ഒരു ചോക്ലേറ്റ് ഹൗസ് തുറന്നു. 1830-കളിൽ ബ്രിട്ടീഷ് ചോക്ലേറ്റ് നിർമ്മാതാക്കളായ ജെ.എസ് ഫ്രൈ ആൻഡ് സൺസ് വികസിപ്പിച്ചെടുത്ത സോളിഡ് രൂപത്തിലുള്ള ചോക്ലേറ്റ് അവതരിച്ചു.

ലോകമെമ്പാടുമുള്ള ആളുകൾക്ക് ഏറ്രവും പ്രിയപ്പെട്ട മധുരപലഹാരമായി ചോക്ലേറ്ര് മാറി. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വിജയത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ഇന്ന് ചോക്ലേറ്രുകൾ ലോകം മുഴുവൻ ഉപയോഗിച്ചുവരുന്നു. ഇന്ന് ചോക്ലേറ്ര് പ്രേമികൾ അവരുടെ പ്രിയപ്പെട്ട ചോക്ളേറ്ര് വിഭവങ്ങൾ നുണഞ്ഞും,​ മറ്റുള്ളവർക്ക് പങ്കുവച്ചും ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. പുതുമയാർന്ന ചോക്ലേറ്ര് വിഭവങ്ങൾ പരീക്ഷിച്ച് ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHOCOLATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.