അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും എല്ലാകാലവും ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ജീവനക്കാരനും തൊഴിൽ ദാതാവും തുല്യ അനുപാതത്തിൽ ഇപിഎഫ് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നതിനാൽ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് കുറച്ച് തുക മാത്രമായിരിക്കും വകമാറ്റുന്നത്. വിരമിക്കലിനുശേഷമോ അത്യാവശ്യ ഘട്ടങ്ങളിലോ ജനകോടികൾ ആശ്രയിക്കുന്ന പദ്ധതിയാണിത്.
നിലവിൽ ഇപിഎഫ് തുകയുടെ പലിശനിരക്ക് 8.25 ശതമാനമാണ്. കേന്ദ്ര സർക്കാരാണ് എല്ലാവർഷവും ഇപിഎഫ് പലിശനിരക്ക് നിശ്ചയിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) പരമാവധി 12 പന്ത്രണ്ട് ശതമാനംവരെ ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.തൊഴിലുടമയ്ക്കും 12 ശതമാനംവരെ നിക്ഷേപിക്കാം. തൊഴിൽ ദാതാവ് നിക്ഷേപിക്കുന്ന 12 ശതമാനത്തിൽ 8.33 ശതമാനം ഇപിഎഫിലേയ്ക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേയ്ക്കുമാണ് എത്തുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപവരെയുള്ള ഇപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇപിഎഫ് പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതിയില്ല. വിരമിക്കൽ സമയത്ത് ഇപിഎഫ് നിക്ഷേപത്തിലൂടെ വലിയൊരു തുക കൈപ്പറ്റാമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം.
25ാം വയസിൽ ഒരാളുടെ അടിസ്ഥാന ശമ്പളം 20,000 ആണെങ്കിൽ 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുകയും പ്രതിവർഷം അഞ്ച് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്താൽ നിങ്ങളുടെ മൊത്തം നിക്ഷേപം 36,04,312 രൂപയായിരിക്കും. പലിശ ലഭിക്കുന്ന 1,08,79,549 രൂപ കൂടി ചേർക്കുമ്പോൾ വിരമിക്കൽ സമയത്ത് 1,44,83,861 രൂപ കയ്യിൽകിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |