പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അഞ്ചുകുന്ന് വൈശ്യമ്പത്ത് വി.എ. അൽത്താഫ് (45), വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഒമ്പതിനാണ് പൊള്ളലേറ്ര കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച് പിതാവ് കുട്ടിയെ കമ്മനയിലെ വൈദ്യന്റെ അടുത്തെത്തിച്ചു. ഓക്സിജൻ മാസ്‌കും ഐ.വി ഫ്ളൂയിഡും ഊരി മാറ്റി വൈദ്യചികിത്സ നൽകി. ഡോക്ടർ റഫർ ചെയ്ത കുട്ടി ആശുപത്രിയിലെത്താത്തതിനാൽ അന്വേഷിച്ചെത്തിയ ആരോഗ്യപ്രവർത്തകരോടും പൊലീസിനോടും വിംസിൽ ചികിത്സിക്കുന്നുണ്ടെന്ന് പിതാവ് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് പൊലീസ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |