SignIn
Kerala Kaumudi Online
Monday, 14 October 2024 11.31 AM IST

ചിക്കനും മട്ടനും അടുക്കളയിൽ നിന്ന് ഔട്ട്,​ മലയാളികൾക്ക് ഇപ്പോൾ ഇഷ്ടം ഈ വിഭവങ്ങൾ

Increase Font Size Decrease Font Size Print Page
food-

കൊച്ചി: ബിരിയാണി എന്നാൽ മട്ടനോ ചിക്കനോ? എന്ന് ചോദിക്കുന്ന കാലം മാറി. ബിരിയാണിച്ചെമ്പ് ഉൾപ്പെടെ മാംസാഹാര പ്രിയരായ മലയാളികളുടെ അടുക്കളയിൽ മട്ടനെയും ചിക്കനേയും പിൻതള്ളി ബീഫും പോർക്കും ആധിപത്യമുറപ്പിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ.

കേരളത്തിൽ ഒരുവർഷം 28ലക്ഷം കന്നുകാലികളേയും 2ലക്ഷം പോർക്കിനെയും മാംസാവശ്യത്തിനായി കശാപ്പുചെയ്യുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയം ഈ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. ബീഫിന്റെ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് 60ശതമാനം വർദ്ധിച്ചപ്പോൾ പോർക്കിന്റെ കാര്യത്തിൽ 100ശതമാനമാണ് വർദ്ധന. അതായത്. 2018ൽ 21ലക്ഷം കന്നുകാലികളെ (പശു,കാള, എരുമ, പോത്ത്) കശാപ്പുചെയ്തെപ്പോൾ 2020-21ൽ അത് 28.3ലക്ഷമായി ഉയർന്നു. പോർക്കിന്റെ കാര്യത്തിൽ 98000ൽ നിന്ന് 2ലക്ഷത്തിലേക്കാണ് വർദ്ധന. അതേസമയം ആടും കോഴിയും വിപണിയിൽ കൂപ്പുകുത്തുകയും ചെയ്തു.

2018ൽ 11.9കോടി ബ്രോയ്ലർ കോഴികളെ അകത്താക്കിയ മലയാളി 2020-21ൽ ഉപയോഗിച്ചത് 10.7 കോടി എണ്ണം മാത്രമാണ്. ഇറച്ചിക്കുവേണ്ടി കശാപ്പുചെയ്ത ആടുകളുടെ എണ്ണം 17ലക്ഷത്തിൽ നിന്ന് 11.5ലക്ഷമായി കുറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞചെലവിൽ കൂടുതൽ പോഷകാംശവും പ്രതീക്ഷിച്ച് പച്ചക്കറികൾ ഉപയോഗിച്ചിരുന്നവർപോലും പോത്തും പന്നിയും മതിയെന്ന് കരുതുന്ന സാഹചര്യമാണ് നിലവിലുള്ളത്. കീടനാശിനിയുടെയും രാസവളത്തിന്റെയും അമിതസ്വാധീനവും വിലവർദ്ധനയുമാണ് പച്ചക്കറിയോട് വിടപറയിപ്പിക്കുന്നതെങ്കിൽ അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിയും ഇറച്ചിയുടെ വിലവർദ്ധനവുമാകാം ആടും കോഴിയും വേണ്ടെന്ന് വയ്ക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

 ബിഫിൽ മുമ്പൻ കേരളം

ബീഫ് ഉപയോഗത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുമ്പിലാണ്. മലയാളികൾ ഒരുവർഷം ശരാശരി 2.7ലക്ഷം ടൺ ബീഫ് അകത്താക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 51,000 ടണ്ണും, കർണ്ണാടകയിൽ 12,000 ടണ്ണുമാണ് ഉപഭോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FOOD, CHICKEN, MUTTON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.