SignIn
Kerala Kaumudi Online
Sunday, 14 July 2024 6.38 AM IST

സഞ്ചാരികളുടെ ഭൂപടം

poombara

എട മോനേ.... എന്താ വൈബ്! റീൽസിൽ വൈറലായ കൊടൈക്കനാൽ ഗ്രാമങ്ങളിലേക്ക് സുഹൃത്തുക്കളുമൊത്ത് ഒരു സംഘയാത്ര പോകാൻ കൊതിക്കാത്തവരുണ്ടാകുമോ! യാത്രകളെ പ്രണയിക്കുന്നവരുടെ 'ബക്കറ്റ് ലിസ്റ്റി"ൽ മുന്നിലാണ് പൂമ്പാറൈ, വെള്ളഗവി ഗ്രാമങ്ങൾ. പ്രകൃതിയോട് ഇഴുകിച്ചേർന്നു കിടക്കുന്ന പച്ചപ്പട്ടു പുതച്ച തമിഴ് ഗ്രാമങ്ങൾ. കണ്ണെത്താ ദൂരം തട്ടുതട്ടായി കൃഷിയിടങ്ങൾ. മണ്ണും മനസും നിറയെ ഹരിതാഭ. മനസൊന്നു തണുപ്പിക്കാൻ 'കൊടൈ" ചുരം കയറുന്നവർ ബഹളങ്ങളില്ലാത്ത ശാന്തസുന്ദരമായ ഈ ഗ്രാമങ്ങളിലേക്കൊഴുകുന്നു.
കൊടൈക്കനാലിന്റെ കയ്യെത്തും ദൂരത്തുള്ള ഈ സുന്ദര ഗ്രാമങ്ങളിലെങ്ങും കണ്ടു മതിവരാത്ത കാഴ്ചകളാണ്. ഗ്രാമാനുഭവത്തിന്റെ പഴമ തേടുന്നവർ മാത്രമല്ല, ട്രെക്കിംഗിന് പറ്റിയ ഇടം തേടിനടക്കുന്നവരും ഇടതടവില്ലാത്ത വരുന്നു. കൊടൈക്കനാലിൽ, സബർജല്ലി മരങ്ങളും പൈൻ കാടുകളും ബട്ടർ മരങ്ങളും കോടമഞ്ഞും ആസ്വദിച്ച ശേഷം ഗ്രാമങ്ങളിലേക്ക് വച്ചുപിടിക്കുന്നു. കൊടൈക്കനാലിന്റെ കാർഷിക മേഖലയിൽ നെടുംതൂണായി നിലകൊള്ളുന്ന മനോഹര ഗ്രാമങ്ങൾ കാണാതെപോകുന്നവർ കുറയും. ഓരോ യാത്രയും നമ്മെ പഠിപ്പിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്.
ചിലർക്കാകട്ടെ, യാത്രകൾ അനുഭവം മാത്രമല്ല, മനസിന്റെ എല്ലാ പിരിമുറുക്കങ്ങളും അയച്ചുകളയുന്നതിനുള്ള ഒന്നാന്തരം ചികിത്സ കൂടിയാണ്. വെള്ളഗവി, പൂമ്പാറൈ ഗ്രാമങ്ങൾ മാത്രമല്ല, മന്നവനൂരും പൂണ്ടിയും കൂക്കലും സഞ്ചാരികളെ മാടിവിളിക്കുന്ന മാസ്മരിക ഗ്രാമങ്ങളാണ്. വെള്ളഗവിയിലേക്ക് ട്രെക്കിംഗ് യാത്രയാണെങ്കിൽ, മറ്റു ഗ്രാമങ്ങളിലേക്ക് വാഹനങ്ങളിൽ ചൂളമടിച്ചു കറങ്ങിനടക്കാം. വരൂ... സ്വച്ഛന്ദത വിഹരിക്കുന്ന ഈ മായിക ഗ്രാമങ്ങളിലേക്ക്!


പൂമ്പാറൈ
എന്ന സ്വർഗം

തിരക്കേറിയ കൊടൈക്കനാൽ പട്ടണത്തിൽ നിന്ന് അകലെയുള്ള കളർഫുൾ ഗ്രാമമാണ് പൂമ്പാറൈ. തണുത്തുറഞ്ഞു കിടക്കുന്ന ഹരിതസ്വർഗം. അവിടെ കൊടൈയുടെ യഥാർത്ഥ ഗ്രാമജീവിതം അനുഭവിക്കാം. മലമടക്കുകൾക്കിടയിൽ തട്ടുതട്ടായി കിടക്കുന്ന ഭൂപ്രകൃതി. കൊടൈക്കനാലിൽ നിന്ന് കൊടൈ ഒബ്സർവേറ്രറി റോഡ്- ടെൻ മൈൽ റോഡു വഴി പൂമ്പാറൈയിലെത്താം. 19 കിലോമീറ്റർ ദൂരം. കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്ന് പൂമ്പാറൈയിലേക്ക് ബസ് സ‌ർവീസുമുണ്ട്. ഭൂരിഭാഗം സഞ്ചാരികളും മന്നവനൂരിലേക്കുള്ള വഴിയിലെ സ്റ്റോപ്പ് എന്ന നിലയിലാണ് പൂമ്പാറൈയിലെത്തുന്നത്.
താഴ്വാരങ്ങളാൽ ചുറ്റപ്പെട്ട നാട് വെളുത്തുള്ളി കൃഷിക്ക് പ്രശസ്തമാണ്. രുചിക്കും ഔഷധഗുണത്തിനും പേരുകേട്ടതാണ് പൂമ്പാറൈയിലെ 'മലൈപൊണ്ട്"(മല വെളുത്തുള്ളി). ചുറ്റുപാടും കൃഷിയിടങ്ങളുള്ള താഴ്വരയിലും ചുറ്റുമുള്ള ചെറിയ കുന്നുകളിലും ഗ്രാമം സ്ഥിതിചെയ്യുന്നു. കാബേജ്, കാരറ്റ് കൃഷിയും വ്യാപകമായി കാണാം. പഴനി മലനിരകളുടെ ഭാഗമായ പ്രദേശം 1920 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വശ്യമനോഹരമായ കുന്നുകളുടെ ഇടയിൽ നിറമേറിയ വീടുകളുടെ മേൽക്കൂരകളുടെ കാഴ്ചയാണ് പൂമ്പാറൈ ഗ്രാമത്തെ നിറപ്പകിട്ടുള്ളതാക്കുന്നത്.


പെരുമാൾ
കുന്നു കയറാം

പരമ്പരാഗത വീടുകളും പച്ചപ്പും കാണാനും ദക്ഷിണേന്ത്യൻ പാചകരീതികൾ ആസ്വദിച്ച് ഗ്രാമീണ ജീവിതത്തിന്റെ ശാന്തത അനുഭവിക്കാനും ഇവിടെയെത്തുന്നവരാണ് കൂടുതൽ. ഏകദേശം 1000 കുടുംബങ്ങളുള്ള ഗ്രാമം.കൊടൈക്കനാൽ ടൗണിൽ നിന്ന് പൂമ്പാറൈയിലേക്കുള്ള യാത്രയുടെ പകുതിയിലധികവും വനത്തിലൂടെയാണ്. പൂമ്പാറൈ വില്ലേജ് വ്യൂപോയിന്റ് സന്ദർശകർക്ക് ഗ്രാമത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ ഒരുക്കിവയ്ക്കുന്നു. ട്രെക്കിംഗും ഹൈക്കിംഗും ഇഷ്ടപ്പെടുന്നവർക്കും ഗ്രാമം ജനപ്രിയമാണ്. സാഹസിക യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ പൂമ്പാറൈയിൽ ട്രെക്ക് ചെയ്യാൻ നിരവധി മലകളുണ്ട്. ഇവിടുത്തെ ശ്രദ്ധേയമായ ട്രെക്കിംഗുകളിൽ ഒന്നാണ് പെരുമാൾ കുന്നിലേക്കുള്ള കയറ്റം.
പൂമ്പാറൈയിൽ പ്രധാനമായും പാലിയാ‌ർ ഗോത്രവർഗക്കാരാണ് താമസിക്കുന്നത്. ഗ്രാമം ഇപ്പോഴും അതിന്റെ പുരാതന സംസ്‌കാരവും പാരമ്പര്യവും നിലനിറുത്തുന്നു. തനതായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പേരുകേട്ടതാണ് ഗ്രാമം. പൂമ്പാറെൈയിലെ മുരുകൻ ക്ഷേത്രം പുരാതന കരവിരുതിന്റെ തെളിവായി നിലകൊള്ളുന്നു. 3000 വർഷം പഴക്കമുള്ള ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്ന കുഴന്തൈ വേലപ്പർ ക്ഷേത്രം ചേര രാജവംശം നിർമ്മിച്ചതാണ്. 'തേര് തിരുവിഴ" ആണ് പ്രധാന ആഘോഷം. തമിഴ്നാട്ടിലെ പതിനെട്ടു സിദ്ധന്മാരിൽ ഒരാളായ തമിഴ് മുനി ബോഗർ ആണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.


പഴമ്പത്തൂർ,
മന്നവനൂർ

പൂമ്പാറൈ ഗ്രാമത്തിന്റെ അറ്റത്തുള്ള പഴമ്പത്തൂരും കാർഷിക ഗ്രാമമാണ്. കൊടൈക്കനാലിൽ നിന്ന് 32 കിലോമീറ്റർ ദൂരം. കാരറ്റും ബീറ്റ്റൂട്ടും കാബേജും ഉരുളക്കിഴങ്ങും വിളയുന്ന മനോഹര ഗ്രാമം. കൊടൈക്കനാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചെറിയ കാർഷിക ഗ്രാമമാണ് മന്നവനൂർ. മന്നവനൂർ ഗ്രാമവും പ്രകൃതിദൃശ്യങ്ങളുടെ വലിയ വിരുന്നുതന്നെ നല്‍കുന്നു. മനോഹരമായ കൃഷിയിടങ്ങൾ. മഞ്ഞയിലും പിങ്കിലും മുങ്ങി കൊങ്ങിണിപ്പൂക്കൾ നിറഞ്ഞ താഴ്വരകൾ. കാബേജും ഫ്രഞ്ച് ബീൻസും ക്യാരറ്റും ഒക്കെ വിളയുന്ന കൃഷിയിടങ്ങൾ.
ടെറസ് കൃഷിരീതിയാണ് കൂടുതലും. ഗ്രാമീണ ജീവിതത്തിന്റെ ശാന്തത അനുഭവിക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതി സ്‌നേഹികൾക്കും യാത്രക്കാർക്കും ഈ ഗ്രാമം ഒരു പറുദീസയാണ്. മന്നവനൂർ ആടു ഫാമുകൾക്ക് പേരുകേട്ടതിനാൽ പ്രദേശത്ത് ധാരാളം ആടുകൾ മേയുന്നതു കാണാം. നൂറുകണക്കിന് ഏക്കറുകളായി പരന്നു കിടക്കുന്ന ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾചർ റിസർച്ചിന്റെ ഫാം മന്നവനൂരിൽ ദൃശ്യവിരുന്നൊരുക്കുന്നു. നിരവധി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായ സ്ഥലം. കോട നിറഞ്ഞ മലനിരകളും മേഞ്ഞുനടക്കുന്ന കന്നുകാലി കൂട്ടങ്ങളും കുതിരകൾ മേയുന്ന പുൽമേടുകളും. തട്ടുതട്ടായി കൃഷിചെയ്യുന്ന മലകൾ, കുന്നിൻ ചെരുവുകളിലായി ചെറിയ ചെമ്മാരിയാടിൻ കൂട്ടങ്ങൾ...
എല്ലാം സുന്ദരഫ്രെയിമുകൾ. മനോഹരമായ കുന്നുകളാലും വനങ്ങളാലും ചുറ്റപ്പെട്ട പ്രകൃതിദത്ത തടാകമായ മന്നവനൂർ തടാകവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണ്. തടാകത്തിൽ നിരവധി തമിഴ് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. കൊടൈക്കനാൽ സിറ്റിയിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഈ തടാകം. മന്നവനൂർ കായലിലേക്ക് യാത്ര ചെയ്യുമ്പോൾ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് ലേക്ക് വ്യൂ പോയിന്റ്. പൂണ്ടി, ക്ലാവരൈ, അന്നവട്ടൻ, ഗുണ്ടുപെട്ടി, പുതുപുത്തൂർ, കിളനവായിൽ, കോമ്പൂർ, കാവുഞ്ഞി, പോലൂർ, കൂക്കൽ തുടങ്ങിയ ഗ്രാമങ്ങളും നിറക്കാഴ്ചകൾ നല്‍കുന്നു.


ചെരുപ്പിടാത്ത
വെള്ളഗവി

വെള്ളഗവി കൊടൈക്കനാലിലെ കൗതുക ഗ്രാമമാണ്. ആരും ചെരുപ്പ് ധരിക്കാത്ത, വാഹനങ്ങൾ എത്താത്ത തനി ഉൾനാടൻ ഗ്രാമം. കുതിരയുടെയും കഴുതയുടെയും പുറത്താണ് സാധനങ്ങൾ ഗ്രാമത്തിലേക്ക് എത്തിക്കുന്നത്. കൊടൈക്കനാലിൽ നിന്ന് നടന്നുവേണം ദുർഘടം പിടിച്ച്, വീതി കുറഞ്ഞ പാതയിലൂടെ വെള്ളഗവി ഗ്രാമത്തിലെത്താൻ. മൂന്നു മലകൾ താണ്ടണം. മൂന്നു മണിക്കൂറോളം യാത്ര. കൊടൈക്കനാൽ വനമേഖലയിൽ മുന്നൂറു വർഷങ്ങൾക്കു മുമ്പ് വാസമുറപ്പിച്ച ജനതയാണ് വെള്ളഗവിയിലുള്ളത്. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗ്രാമം. നൂറോളം കുടുംബങ്ങളുണ്ട്.
വെള്ളഗവിയിൽ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കോവിലാണ്. ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾ, ചെരുപ്പിട്ട് ഗ്രാമത്തിൽ പ്രവേശിക്കരുത് എന്നൊരു ബോർഡ് കാണാം. ഇതിനപ്പുറത്തേക്ക് ഇവിടുത്തുകാർ ആരുംതന്നെ പാദരക്ഷകൾ ഉപയോഗിക്കുന്നില്ല. പുറത്തു പോകുമ്പോൾ ഇവർ ചെരുപ്പുകൾ ധരിക്കാറുണ്ടെങ്കിലും ഗ്രാമത്തിൽ മടങ്ങിയെത്തുമ്പോൾ ചെരുപ്പിടില്ല. ഗ്രാമത്തെ വിശുദ്ധമായി കാണുന്ന ഒരു ജനത. നിരനിരയായാണ് വീടുകൾ. ഷീറ്റിട്ടതോ ഓടുമേഞ്ഞതോ ആയ വീടുകൾ മുട്ടിയുരുമ്മി നിലകൊള്ളുന്നു. പച്ചയും ചുവപ്പും നീലയുമൊക്കെയായി ബഹുവർണങ്ങളിലുള്ള മിക്ക വീടുകൾക്കു മുന്നിലും ഭംഗിയിൽ കോലവും കാണാം. ചുമരുകളിൽ ചിത്രപ്പണികൾ....


വികസനം
ദൂരദൂരെ

വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം ഗ്രാമവാസികൾ ആഘോഷപൂർവം കൊണ്ടാടുന്നു. വേറൊരു പ്രത്യേകത, ഗ്രാമത്തിൽ എവിടെ നോക്കിയാലും ക്ഷേത്രങ്ങൾ കാണാം എന്നതാണ്. ഈ ഗ്രാമത്തിൽ മാത്രമുണ്ട്, 25 ക്ഷേത്രങ്ങൾ. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളുടെ പാടുകൾ പോലും കാണാനാവില്ല. ഒരു എൽ.പി സ്‌കൂൾ മാത്രമാണ് വെള്ളഗവി ഗ്രാമത്തിലുള്ളത്. ആശുപത്രി അടക്കം പ്രധാന ആവശ്യങ്ങൾക്ക് കൊടൈക്കനാലിനെ ആശ്രയിക്കണം. ഒരു ചെറിയ ചായക്കടയും ചെറിയൊരു ഒരു പലചരക്കു കടയുമാണ് ആകെയുള്ള പൊതുഇടങ്ങൾ.
കൊടൈക്കനാലിലേക്ക് ആളുകൾ വരുന്നതിന് മുമ്പുതന്നെ വെള്ളഗവി ഗ്രാമം ജനവാസ കേന്ദ്രമായിരുന്നു. ആടിനെ വളർത്തലും കൃഷിയുമാണ് ഉപജീവനമാർഗം. കൊടൈക്കനാൽ വഴിയാണ് വരുന്നതെങ്കിൽ അപ്പർഷോല റോഡ്- വട്ടക്കനാൽ- ഡോൾഫിൻ നോസ് വഴി ആറു കിലോമീറ്ററാണ് ഏകദേശ ദൂരം. കുമ്പക്കരെയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നതെങ്കിൽ വെള്ളഗവി വരെ ഏകദേശം എട്ടു കിലോമീറ്റർ ദൂരമുണ്ട്. ചെങ്കുത്തായ വഴികൾ. ഒരാൾക്കു മാത്രം നടക്കാൻ പാകത്തിലുള്ള വഴികളാണ്. ക്യാമറാ കണ്ണുകളിൽ വിസ്മയം തേടുന്നവർക്കായി ഇവിടെ അനന്തമായ കാഴ്ചകളുണ്ട്. ഗ്രാമീണർക്കൊപ്പം തന്നെ ചുമടുമായി കോവർ കഴുതകളും കുതിരകളും. അല്ലെങ്കിൽ ആട്ടിൻകൂട്ടങ്ങൾ. ട്രെക്കിംഗ് ക്യാമ്പ്‌ സെറ്റപ്പുകളും ഗ്രാമത്തിലുണ്ട്. സ്വയം ഒന്ന് റീചാർജ് ചെയ്യണമെന്ന് തോന്നുന്ന ആ നിമിഷം പുറപ്പെട്ടോളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.