തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോയിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. ജെൻ റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായവും ഉറപ്പാക്കി. അഗ്നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിംഗ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, നാവികസേനയുടെ വിദഗ്ദ്ധസംഘം, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടി നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |